ആപ്പ്ജില്ല

കാറുകൾ പണയം വെച്ച് തട്ടിപ്പ് നടത്തിയവർ ഒളിവിൽ

68 പേരോളം പേർ ബിനാനിപുരം പോലീസിൽ ഇവർക്കെതിരെ പരാതി നൽകി.30,000 മുതൽ നാലു ലക്ഷം രൂപ വരെ രൂപക്കാണ് കാറുകൾ ഇരുവരും ചേർന്ന് പണയം വെച്ചത്. കണ്ണൂർ, കാസർഗോഡ്, വായനാട്, കോഴിക്കോട് ജില്ലകളിലെ വ്യക്തികൾക്കാണ് കാറുകൾ പണയമായി നൽകിയത്.

Samayam Malayalam 6 Mar 2019, 7:45 pm
കൊച്ചി: നൂറോളം കാറുകൾ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്ത ട്രാവൽസ് ഉടമകൾ ഒളിവിൽ. മാസ വാടകക്കെടുത്ത വാഹനങ്ങളാണ് പണയപ്പെടുത്തിയത്. സ്‌പാങ്കർ ട്രാവൽസ് ഉടമകളായ സിനോയ്, ജിനീഷ് എന്നിവരാണ് ഒളിവിൽ പോയത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇരുവരും ചേർന്ന് നടത്തിയത്.
Samayam Malayalam crime


68 പേരോളം പേർ ബിനാനിപുരം പോലീസിൽ ഇവർക്കെതിരെ പരാതി നൽകി.30,000 മുതൽ നാലു ലക്ഷം രൂപ വരെ രൂപക്കാണ് കാറുകൾ ഇരുവരും ചേർന്ന് പണയം വെച്ചത്. കണ്ണൂർ, കാസർഗോഡ്, വായനാട്, കോഴിക്കോട് ജില്ലകളിലെ വ്യക്തികൾക്കാണ് കാറുകൾ പണയമായി നൽകിയത്.

ഓൺലൈൻ ആപ്പായ ഒഎൽഎക്‌സിലൂടെ വാഹനങ്ങൾ ആവശ്യപ്പെട്ടുള്ള പരസ്യം കണ്ട് ബന്ധപ്പെട്ടവരാണ് തട്ടിപ്പിന് ഇരയായത്.13000 മുതൽ 25000 രൂപ വരെയായിരുന്നു മാസ അടവ്. മാസ അടവ് മുടങ്ങിയപ്പോഴാണ് പലരും ചതി മനസിലാക്കിയത്. ചിലർ സ്‌പാങ്കർ ട്രാവൽസിന് നാലു കാറുകൾ വരെ നൽകി. വാഹനങ്ങൾ പണയം വെച്ച് കടന്നു കളഞ്ഞവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും വൈകാതെ ഇരുവരെയും കണ്ടെത്തുമെന്നും ബിനാനിപുരം എസ്‌ഐ ജമാൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്