മുംബൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സീരിയല്‍ നടിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച് സുഹൃത്ത്. നടി മാല്‍വി മല്‍ഹോത്രയ്ക്ക് നേരൈയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വടക്കന്‍ മുംബൈയിലെ വെര്‍സോവയിലെ ഒരു കഫേയില്‍ നിന്ന് വീട്ടിലേക്ക് പോകവെയാണ് നടിയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
Also Read: എട്ട് മാസത്തിനിപ്പുറം മക്ക തുറക്കുന്നു; ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി സൗദി, ക്രമീകരണങ്ങള്‍ ഇങ്ങനെ
നടിയുടെ വയറിലും രണ്ട് കൈകളിലുമായി മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ആഡംബര കാറില്‍ വന്ന സുഹൃത്ത് പുറത്തിറങ്ങി മാല്‍വിയെ കുത്തുകയായിരുന്നു. തുടര്‍ന്ന്, സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഇരുവരും വര്‍ഷങ്ങളായി പരിചയത്തിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, യോഗേഷ് മാല്‍വിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടി ഈ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതിനു ശേഷം നടി യോഗേഷുമായുള്ള ഫോണ്‍ സംസാരം പോലും നിര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എഫ്‌ഐആറിലെ വിശദാംശങ്ങള്‍ അനുസരിച്ച് മാല്‍വി ദുബായില്‍ നിന്ന് മടങ്ങി വന്ന് പിറ്റേ ദിവസമാണ് സംഭവം. കാറില്‍ വന്നിറങ്ങിയ യോഗേഷ് മാല്‍വിയെ തടഞ്ഞുനിര്‍ത്തുകയും താനുമായി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിങ്ങള്‍ എന്തിനാണ് പിന്തുടരരുതെന്നും മാല്‍വി പറഞ്ഞു. പിന്നാലെ മൂന്ന് തവണ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
Also Read: വാക്സിൻ എന്ന് ലഭിക്കും? ഇന്ത്യയുടെ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്; ഓക്സഫഡ് വാക്സിനും പ്രതീക്ഷ നൽകുന്നു
വെര്‍സോവ പോലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Also Read: എട്ട് മാസത്തിനിപ്പുറം മക്ക തുറക്കുന്നു; ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി സൗദി, ക്രമീകരണങ്ങള്‍ ഇങ്ങനെ
നടിയുടെ വയറിലും രണ്ട് കൈകളിലുമായി മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ആഡംബര കാറില്‍ വന്ന സുഹൃത്ത് പുറത്തിറങ്ങി മാല്‍വിയെ കുത്തുകയായിരുന്നു. തുടര്‍ന്ന്, സംഭവസ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു. യോഗേഷ്‌കുമാര്‍ മഹിപാല്‍ സിങ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഇരുവരും വര്‍ഷങ്ങളായി പരിചയത്തിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, യോഗേഷ് മാല്‍വിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടി ഈ അഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതിനു ശേഷം നടി യോഗേഷുമായുള്ള ഫോണ്‍ സംസാരം പോലും നിര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു.
എഫ്‌ഐആറിലെ വിശദാംശങ്ങള്‍ അനുസരിച്ച് മാല്‍വി ദുബായില്‍ നിന്ന് മടങ്ങി വന്ന് പിറ്റേ ദിവസമാണ് സംഭവം. കാറില്‍ വന്നിറങ്ങിയ യോഗേഷ് മാല്‍വിയെ തടഞ്ഞുനിര്‍ത്തുകയും താനുമായി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു. തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിങ്ങള്‍ എന്തിനാണ് പിന്തുടരരുതെന്നും മാല്‍വി പറഞ്ഞു. പിന്നാലെ മൂന്ന് തവണ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
Also Read: വാക്സിൻ എന്ന് ലഭിക്കും? ഇന്ത്യയുടെ കൊവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക്; ഓക്സഫഡ് വാക്സിനും പ്രതീക്ഷ നൽകുന്നു
വെര്‍സോവ പോലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു.