ന്യൂഡൽഹി: പണത്തിന്റെ പേരിലുള്ള തർക്കത്തിനൊടുവിൽ ഇരട്ട സഹോദരനെ കൊന്നു. 14 വയസുള്ള ഇരട്ട സഹോദരങ്ങൾ തമ്മിലാണ് 40 രൂപയുടെ പേരിൽ തർക്കമുണ്ടായത്. ഇളയ സഹോദരനാണ് ജ്യേഷ്ഠനെ ചുറ്റിക കൊണ്ട് തലക്ക് അടിച്ച് കൊന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ദാരുണ സംഭവം ഉണ്ടായത്. കൊല നടക്കുന്നതിന് തലേ ദിവസം രണ്ടു സഹോദരന്മാരും തമ്മിൽ 40 രൂപയുടെ പേരിൽ തർക്കം നടന്നു. പിറ്റേ ദിവസം മൂത്ത സഹോദരൻ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടക്കുനനത്തിനിടയിലാണ് ഇളയ സഹോദരൻ ആക്രമിച്ചത്.
ഇളയ സഹോദരന് മൂത്ത സഹോദരനോട് എന്നും പക വെച്ച് പുലർത്തിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂത്ത സഹോദരൻ സ്കൂളിൽ കൂടുതൽ പ്രസിദ്ധനായതും ബന്ധുക്കളും മറ്റുള്ളവരും തന്നെ തഴയുന്നതായി തോന്നിയതും ഇളയ സഹോദരനെ ചൊടിപ്പിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ഇളയ സഹോദരന് മൂത്ത സഹോദരനോട് എന്നും പക വെച്ച് പുലർത്തിയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂത്ത സഹോദരൻ സ്കൂളിൽ കൂടുതൽ പ്രസിദ്ധനായതും ബന്ധുക്കളും മറ്റുള്ളവരും തന്നെ തഴയുന്നതായി തോന്നിയതും ഇളയ സഹോദരനെ ചൊടിപ്പിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.