ആപ്പ്ജില്ല

ബലാത്സംഗത്തെത്തുടർന്ന് പതിനഞ്ചുകാരിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ

തന്നെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചുവെന്ന് മാതാപിതാക്കളോട് പറഞ്ഞ ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

Samayam Malayalam 2 Sept 2020, 11:11 pm
ബുലന്ദ്ഷഹർ: പതിനഞ്ചുകാരി ബലാത്സംഗത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ബുധനാഴ്ചയാണ് സംഭവം. യോഗേഷ്, സോനു എന്നിവരാണ് പിടിയിലായത്. ഒരാൾക്കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതേ പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read: അഴിമതി ആരോപണം; പഞ്ചായത്ത് അംഗത്തെ മർദ്ദിച്ച ശേഷം നഗ്നയാക്കി നടത്തിച്ചു

ആഗസ്റ്റ് 31ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് പെൺകട്ടി ബലാത്സംഗത്തിനിരയായത്. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ പരിണിതഫലം നേരിടേണ്ടിവരുമെന്നും മൂന്നംഗ സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളോട് തുറന്നു പറഞ്ഞ ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Also Read: കൊവിഡ് ബാധിച്ചു മരിച്ച പൂജാരിയുടെ 20 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച അയൽക്കാരൻ പിടിയിൽ

ബലാത്സംഗത്തെത്തുടർന്ന് പെൺകുട്ടി വളരെയധികം വിഷണ്ണയായിരുന്നുവെന്നും ഇതേത്തുടർന്നാണ് ജീവനൊടുക്കിയതെന്നും വീട്ടുകാർ പറഞ്ഞു. തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയുടെ നാട്ടുകാരാണ് പിടിയിലായ പ്രതികൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്