ആപ്പ്ജില്ല

പതിനെട്ട്കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവർ അറസ്റ്റിൽ

സഹപ്രവർത്തകനായ യുവാവ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, തങ്ങൾ ഇരുവരും രണ്ടു ജാതിയിൽപ്പെട്ട ആൾക്കാരാണെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്നും പറഞ്ഞതായി പെൺകുട്ടി പറഞ്ഞു.

Samayam Malayalam 22 Jun 2019, 5:36 pm
വില്ലുപുരം: പതിനെട്ട്കാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് ആരോപണം. എന്നാൽ, പെൺകുട്ടി അവർ ആക്രമിക്കുക മാത്രമാണ് ചെയ്തതെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നും പോലീസ് പ്രതികരിച്ചു.
Samayam Malayalam rape


സഹപ്രവർത്തകനായ യുവാവ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ, തങ്ങൾ ഇരുവരും രണ്ടു ജാതിയിൽപ്പെട്ട ആൾക്കാരാണെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്നും പറഞ്ഞതായി പെൺകുട്ടി പറഞ്ഞു. യുവാവ് തന്നെ ബുധനാഴ്ച രാത്രി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

രണ്ടു ബൈക്കിലായി ആ വീട്ടിലെത്തിയ നാലു പേർ ചേർന്ന് തന്നെ ആക്രമിച്ചു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനെ മർദ്ദിച്ച ശേഷമാണ് തന്നെ ആക്രമിച്ചതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. അവശയായി അവിടെ കിടന്ന പെൺകുട്ടിയെ പുതുച്ചേരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അവിടെ നിന്ന് ആരോടും പറയാതെ ഡിസ്ചാർജ് ചെയ്തു പോയ പെൺകുട്ടിയുടെ വിഷയത്തിൽ പിന്നീട് എസ്എഎസ്‍വൈ എന്ന സംഘടന ഇടപെട്ടു. കേസിൽ ഉന്നത ഇടപെടൽ ഉളളതുകൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കുന്നുവെന്ന് സംഘടനയുടെ നേതാവായ ആനി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്