ആപ്പ്ജില്ല

തൊഴിലാളികളെ കാണാനില്ലെന്ന് ഉടമ; മണിക്കൂറുകൾക്ക് ശേഷം മൃതദേഹങ്ങൾ കണ്ടെത്തി

തൊഴിലാളികളെ കാണാനില്ലെന്ന് കാണിച്ച് ഉടമ നല്‍കിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റസ്റ്റോറന്റിലെ വാട്ടർ ടാങ്കിനുള്ളില്‍നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Samayam Malayalam 6 Jun 2020, 9:46 am
മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് തൊഴിലാളികളെ ഒരു റസ്റ്റോറന്റിലെ വാട്ടർ ടാങ്കിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊഴിലാളികളെ കാണാനില്ലെന്ന് കാണിച്ച് റസ്റ്റോറന്റ് ഉടമ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. താനയിലെ മീര റോഡിൽ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.
Samayam Malayalam two employees dead body found inside restaurants water tank
തൊഴിലാളികളെ കാണാനില്ലെന്ന് ഉടമ; മണിക്കൂറുകൾക്ക് ശേഷം മൃതദേഹങ്ങൾ കണ്ടെത്തി


റസ്റ്റോറന്റ് മാനേജർ ഹരീഷ് ഷെട്ടി (42), വെയ്റ്റർ എൻ പണ്ഡിറ്റ് (58) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് തൊഴിലാളികളെ കാണാതായ വിവരം ഉടമ പോലീസിൽ അറിയിക്കുന്നത്. ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു കാണാനില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകിയത്. ഇതുകൂടാതെ റസ്റ്റോറന്റിന് മുകളിലത്തെ നിലയിൽ താമസിക്കുന്ന ഇരുവരും കൊല്ലപ്പെട്ടതായി അഞ്ജാത ഫോൺ കോൾ ലഭിച്ചിരുന്നതായും ഉടമ പരാതിയിൽ പറഞ്ഞു.

Also Read: ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി നൽകിയില്ല; ഭാര്യയെ വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തുടർന്ന് പോലീസ് സ്ഥലത്തെത്തി റസ്റ്റോറന്റിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു. ഒടുവിൽ റസ്റ്റോറൻ്റിലെ ഭൂഗർഭ വാട്ടർ ടാങ്കിനുള്ളിൽനിന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഇരുവരുടേയും ദേഹത്ത് മർദ്ദനമേറ്റത്തിന്റെ പാടുകളുണ്ട്.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. ഇരുവരും കൊല്ലപ്പെട്ടതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകമുൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പിആർ ഓഫീസർ തുകാറാം തത്ക്കാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്