ആപ്പ്ജില്ല

പ്രായപൂർത്തിയാകാത്ത സഹോദരിമാർ കൂട്ടബലാത്സംഗത്തിനിരയായി; പോലീസ് കേസ് അട്ടിമറിക്കുന്നുവെന്ന് കുടുംബം

രാജസ്ഥാനിലെ ബാരൻ സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പ്രതികൾ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തുവെന്നാണ് പിതാവ് പോലീസിൽ നൽകിയ പരാതി. പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

Samayam Malayalam 1 Oct 2020, 2:56 pm
രാജസ്ഥാൻ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തതായി ആരോപണം. രാജസ്ഥാനിലെ ബാരൻ സ്വദേശികളായ സഹോദരിമാരെ പ്രതികൾ തട്ടിക്കൊണ്ട് പോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കുട്ടികളുടെ പിതാവ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ബലാത്സംഗം നടന്നതായുള്ള ആരോപണം തള്ളി.
Samayam Malayalam two minor girls were allegedly abuse in rajasthan baran city
പ്രായപൂർത്തിയാകാത്ത സഹോദരിമാർ കൂട്ടബലാത്സംഗത്തിനിരയായി; പോലീസ് കേസ് അട്ടിമറിക്കുന്നുവെന്ന് കുടുംബം


Also Read: യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം; ഇരുപത്തിരണ്ടുകാരിയായ ദളിത് വിദ്യാർഥിനി മരിച്ചു

പതിമൂന്നിനും 15നും ഇടയിൽ പ്രായമുള്ള സഹോദരികളായ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‌തുവെന്നാണ് പിതാവ് പരാതിയിൽ വ്യക്തമാക്കുന്നത്. ജയ്‌പൂരിലും കോട്ടയിലും എത്തിച്ച ശേഷം മൂന്ന് ദിവസം ലൈംഗിക പീഡനം തുടർന്നു. സെപ്റ്റംബർ പതിനെട്ട് രാത്രി മുതൽ കാണാതായ പെൺകുട്ടികളെ സെപ്റ്റംബർ 21ന് കോട്ടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പ്രാലോഭിപ്പിച്ചാണ് പ്രതികൾ കൊണ്ട് പോയത്. അഞ്ചംഗ സംഘമാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിയിൽ പിതാവ് വ്യക്തമാക്കുന്നു.

അതേസമയം ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പെൺകുട്ടികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. എന്നാൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പ്രതികൾ കൂട്ടബലാത്സംഗം ചെയ്‌തിരുന്നതായും സമ്മതിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പ്രതികളുടെ ഭീഷണിയും സമ്മർദ്ദവും മൂലമാണ് പോലീസ് ഈ നിലപാട് സ്വീകരിച്ചതെന്ന് പെൺകുട്ടികളുടെ കുടുംബം വ്യക്തമാക്കുന്നു. പീഡനവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ മൊഴി നൽകിയപ്പോൾ പ്രതികൾ പോലീസിന് മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും കുടുംബം പറയുന്നു. പരാതി നൽകരുതെന്നും മറിച്ച് സംഭവിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും പ്രതികൾ പറഞ്ഞതായി കുടുംബം വ്യക്തമാക്കി.

Also Read: ജപ്പാനീസ് 'ട്വിറ്റർ കില്ലർ' കൊന്ന് തള്ളിയത് 9 പേരെ; മൃതദേഹങ്ങൾ കഷണങ്ങളാക്കി ഫ്രീസറിൽ സൂക്ഷിച്ചു, സമ്മതത്തോടെയാണ് കൊല നടത്തിയതെന്ന് പ്രതി

അതേസമയം ഉത്തർപ്രദേശിലെ ബൽറാംപൂരിലെ ഇരുപത്തിരണ്ടുകാരിയായ ദളിത് വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായ ഗൈസരി ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം പീഡിപ്പിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്