ആപ്പ്ജില്ല

കോഴിയിറച്ചിയെന്ന പേരില്‍ വിറ്റത് 150 കാക്കകളെ: രണ്ട് പേര്‍ അറസ്റ്റില്‍

കാക്കയിറച്ചി ആണെന്ന് മനസിലാകാതിരിക്കാന്‍ കാക്കയിറച്ചിയും കോഴി ഇറച്ചിയും ഇടകലര്‍ത്തിയാണ് വില്‍പ്പന നടത്തിയത്. മദ്യം കലര്‍ന്ന ഭക്ഷണം കാക്കകള്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ചത്തുവീണത്.

Samayam Malayalam 31 Jan 2020, 12:23 pm
ചെന്നൈ: ചിക്കന്‍ സ്റ്റാളില്‍ കാക്ക ഇറച്ചി വിറ്റതിനെ തുടര്‍ന്ന് രണ്ട് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് വ്യാഴാഴ്ചയാണ് സംഭവം. 150 ചത്ത കാക്കകളെയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. കാക്കകളെ കൊന്നതിനും വില്‍പ്പന നടത്തിയതിനുമാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.
Samayam Malayalam two people arrested for killing crows and selling their meat to chicken stalls in tamil nadu
കോഴിയിറച്ചിയെന്ന പേരില്‍ വിറ്റത് 150 കാക്കകളെ: രണ്ട് പേര്‍ അറസ്റ്റില്‍


ക്ഷേത്രത്തില്‍ വച്ച് തീര്‍ത്ഥാടകര്‍ ഭക്ഷണം കൊടുത്തതിനെ തുടര്‍ന്ന് കാക്കകള്‍ ചത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനു പിന്നിലുള്ള കാരണം പുറംലോകം അറിയുന്നത്. പൂര്‍വ്വികരുടെ ഓര്‍മ്മയ്ക്കായി തീര്‍ത്ഥാടകര്‍ അരിഭക്ഷണം കാക്കകള്‍ക്ക് കൊടുക്കുമ്പോഴായിരുന്നു കാക്കകള്‍ ചത്തുവീണത്.

ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യം കലര്‍ന്ന ഭക്ഷണമാണ് കാക്കകള്‍ക്ക് നല്‍കിയതെന്ന് കണ്ടെത്തി. കാക്ക ഇറച്ചി വില്‍പ്പന നടത്തിയയാളാണ് ഈ ഭക്ഷണം തീര്‍ത്ഥാടകര്‍ക്ക് നല്‍കിയത്. തുടര്‍ന്ന്, ചിക്കന്‍ സ്റ്റാളില്‍ കാക്ക ഇറച്ചി വില്‍പ്പന നടത്തുകയായിരുന്നു. കാക്കയിറച്ചി ആണെന്ന് മനസിലാകാതിരിക്കാന്‍ റോഡരികില്‍ വില്‍പ്പന നടത്തുന്നതിനു മുമ്പ് കാക്കയിറച്ചിയും കോഴി ഇറച്ചിയും കൂട്ടിച്ചേര്‍ത്താണ് വിറ്റത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്