ന്യൂഡൽഹി: ഡൽഹിയിൽ എടിഎം മെഷീനുൾപ്പെടെ 18 ലക്ഷം കവർന്ന് രണ്ടംഗസംഘം. ഡൽഹിയിലെ നരേലയിൽ ഇന്നലെയാണ് സംഭവം. എടിഎം ബൂത്തിൽ പ്രവേശിച്ച മോഷ്ടാക്കൾ സിസിടിവി തകർത്താണ്. 18 ലക്ഷമടങ്ങിയ എടിഎം മെഷീനുമായി കടന്ന് കളഞ്ഞത്.
പുലർച്ചെ ഒന്നേ മുപ്പതോടെയാണ് എടിഎം കവർച്ച നടന്നതെന്നാണ് പോലീസ് പറയുന്നത്. എടിഎം ബൂത്തിൽ പ്രവേശിച്ച ഇരുവരും ചേർന്ന് ക്യാഷ് അടങ്ങുന്ന മെഷീനുൾപ്പെടെയാണ് തട്ടിയെടുത്തത്. എടിഎം ബൂത്തിനകത്തെ ക്യാമറയാണ് ഇരുവരും തകർത്തത്. ഇതിന് സമീപത്തെ മറ്റ് സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് രണ്ട് പേരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്.
Also Read: ആന്ധ്രയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ
മോഷണം നടന്ന എടിഎം ബൂത്തിന് സുരക്ഷാ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു എടിഎം കവർച്ച കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ രാജോക്രി ഗ്രാമത്തിലാണ് മോഷണം നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് എടിഎം മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു.
എടിഎം ബൂത്തുകളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിച്ച് സംശയമുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.