ആപ്പ്ജില്ല

അടുക്കളയില്‍ ഭക്ഷണം കണ്ടില്ല; മകളെയും പാല്‍ക്കാരിയെയും കുത്തിക്കൊന്ന് പിതാവ്

സംഭവം അറിഞ്ഞ് അയല്‍ക്കാര്‍ സോനുവിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും ആക്രമിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പാല്‍ വില്‍പ്പനക്കാരിയെയും സോനു കുത്തി.

Samayam Malayalam 23 Dec 2020, 4:38 pm
വാരണാസി: അടുക്കളയില്‍ ഭക്ഷണം കാണാതിരുന്നതിനെ തുടര്‍ന്ന് പിതാവ് മകളെ കുത്തിക്കൊന്നു. സംഭവത്തില്‍ ഇയാളുടെ അമ്മയെയും ഭാര്യയെയും മകനെയും പാല്‍ വില്‍പ്പനക്കാരിയെയും ആക്രമിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാല്‍ വില്‍പ്പനക്കാരി മരിച്ചു.
Samayam Malayalam Crime Times
പ്രതീകാത്മക ചിത്രം


മുംതാസ് സോനു എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഭാദി ഖാസ് ഗ്രാമത്തിലെ താമസക്കാരനാണ് സോനു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇയാള്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നു.

Also Read: അബുദാബിയില്‍ പുതിയ യാത്രാ- ക്വാറന്റൈന്‍ നിബന്ധനകള്‍; ഈ 16 രാജ്യങ്ങള്‍ക്ക് ബാധകമല്ല

തിങ്കളാഴ്ച ഇയാള്‍ക്ക് ഡോക്ടറെ കാണേണ്ടതായിരുന്നു. എന്നാല്‍, ഈ സമയത്ത് ഇയാള്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. അന്ന് വൈകുന്നേരമാണ് സോനു വീട്ടിലെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ സോനു അടുക്കളയിലേക്ക് പോയെങ്കിലും കഴിക്കാന്‍ ഒന്നും കണ്ടെത്താനായില്ല. ഇതില്‍ രോഷം പൂണ്ട ഇയാള്‍ കത്തിയെടുത്ത് ഏഴ് വയസ്സുകാരിയായ മകള്‍ ഹമൈറയെ കുത്തി.

ഏഴ് വയസ്സുകാരിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സോനുവിന്റെ അമ്മ ചന്ദ ബീഗത്തെയും ആക്രമിച്ചു. മകള്‍ ഹമൈറ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിലവിളി കേട്ട് എത്തിയ സോനുവിന്റെ ഭാര്യയും മകനും എത്തിയപ്പോഴും അവരെയും ഉപദ്രവിച്ചു.

Also Read: 'പ്രതികള്‍ മരണശിക്ഷ അര്‍ഹിക്കുന്നില്ല'; അഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഒഴിവാകാനുണ്ടായ കാരണങ്ങള്‍

സംഭവം അറിഞ്ഞ് അയല്‍ക്കാര്‍ സോനുവിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും ആക്രമിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പാല്‍ വില്‍പ്പനക്കാരിയെയും സോനു കുത്തി.

പിന്നീട്, അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. പരിക്കേറ്റ കുടുംബാംഗങ്ങളെയും പാല്‍വില്‍പ്പനക്കാരിയെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ആശുപത്രിയിലെത്തിച്ചെങ്കിലും സുലമ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്