ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഏഴ് വയസുകാരിയെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയ ശേഷം നിലത്ത് അടിച്ചുകൊന്നു. ബുധനാഴ്ചയാണ് സംഭവം. ബുധനാഴ്ച വൈകിട്ട് മുതൽ പെൺകുട്ടിയെ കാൺമാനില്ലായിരുന്നു. മകൾ തിരികെ വരാഞ്ഞതോടെ മാതാപിതാക്കൾ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്.
Also Read: ഭാര്യയടക്കം മൂന്നു പേരെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; 27 കാരൻ പിടിയിൽ
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തുമ്പോൾ പ്രതി വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. കൃത്യത്തിന് ശേഷം മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ച പ്രതി വീട്ടിലേക്ക് മടങ്ങി.
Also Read: കൗമാരക്കാരായ കുറ്റവാളികളെ അർദ്ധ നഗ്നരായി നടത്തിച്ച് പോലീസ്
പ്രതിയെ പിടികൂടിയതിനു പിന്നാലെ ഭവാർ കുവാൻ സ്റ്റഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ പ്രതിയെ വിട്ടുനൽകണമെന്നും വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതി തുടക്കത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
Also Read: ഭാര്യയടക്കം മൂന്നു പേരെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; 27 കാരൻ പിടിയിൽ
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തുമ്പോൾ പ്രതി വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് നിലത്തടിച്ച് കൊല്ലുകയായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. കൃത്യത്തിന് ശേഷം മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ച പ്രതി വീട്ടിലേക്ക് മടങ്ങി.
Also Read: കൗമാരക്കാരായ കുറ്റവാളികളെ അർദ്ധ നഗ്നരായി നടത്തിച്ച് പോലീസ്
പ്രതിയെ പിടികൂടിയതിനു പിന്നാലെ ഭവാർ കുവാൻ സ്റ്റഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാർ പ്രതിയെ വിട്ടുനൽകണമെന്നും വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു. പ്രതി തുടക്കത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചതായി പോലീസ് പറഞ്ഞു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.