ആപ്പ്ജില്ല

'വ്യാജ വോട്ടർമാരെ' പട്ടികയിൽ ചേർത്തില്ല; യുപിയിൽ ബൂത്ത് ലെവൽ ഓഫീസറെ മർദിച്ച് കൊന്നെന്ന് പരാതി

വോട്ടർ പട്ടികയിൽ 'വ്യാജ വോട്ടർമാരെ'ഉൾപ്പെടുത്താൻ വിസ്സമതിച്ചതാണ് പിതാവിനെ കൊല്ലാൻ കാരണമെന്നാണ് യുവാവിന്‍റെ പരാതിയിലുള്ളത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

Samayam Malayalam 27 Dec 2020, 3:39 pm
ലഖ്നൗ: വോട്ടർ പട്ടികയുടെ പേരിൽ ബൂത്ത് ലെവൽ ഓഫീസറെ മർദ്ദിച്ച് കൊന്നതായി ആരോപണം. യുപിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട സ്കൂൾ ജീവനക്കാരനായ ബൂത്ത് ലെവൽ ഓഫീസറെ കൊലപ്പെടുത്തിയെന്ന് കുടുംബമാണ് ആരോപിച്ചിച്ചിരിക്കുന്നത്. സൂരജ്പൽ വര്‍മ്മ എന്ന നാൽപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇയാളുടെ മകനാണ് ആരോപണം ഉയർത്തിയത്.
Samayam Malayalam police
പ്രതീകാത്മക ചിത്രം. PHOTO: TNN


വോട്ടർ പട്ടികയിൽ 'വ്യാജ വോട്ടർമാരെ'ഉൾപ്പെടുത്താൻ വിസ്സമതിച്ചതാണ് പിതാവിനെ കൊല്ലാൻ കാരണമെന്നാണ് യുവാവിന്‍റെ പരാതിയിലുള്ളത്. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴി വെള്ളിയാഴ്ചയായിരുന്നു സൂരജ്പാൽ മരിച്ചത്.

Also Read : ജയിലിൽ അനുവദിച്ച 'സ്വകാര്യ നിമിഷത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്‍റെ പ്രതിഷേധം

ബർഖേഡ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കബൂൽപുർ ഗ്രാമത്തിലാണ് സൂരജ്പാലിനെ ബൂത്ത് ഓഫീസറായി നിയമിച്ചത്. ഗ്രാമത്തിലെ പ്രശ്നക്കാരനായ പല്ലവ് ജയ്സ്വാൾ എന്നയാൾ സൂരജ്പാലിനോട് വ്യാജ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിച്ചതോടെ സുരജ്പാലിനെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നെന്നാണ് ആരോപണം.

മർദനമേറ്റ ഓഫീസർ അബോധാവസ്ഥയിലായതോടെ ജസ്വാൾ അവിടെ നിന്നും കടന്നു കളഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മകൻ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചതെന്നാണ് പരാതി.

അടൽ ടണലിൽ ഡാൻസ് കളിച്ച് ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു; 7 പേർ പിടിയിൽ

വിഷയത്തോട് പ്രതികരിച്ച എസ്പി ജയ് പ്രകാശ് പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് ശരീരത്തിൽ പരിക്കുകളൊന്നും കാണാനായില്ലെന്നാണ് പറയുന്നത്. അതേസമയം പരാതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് വിശദമായി അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്