ആപ്പ്ജില്ല

ദുരഭിമാനക്കൊല: ഗർഭിണിയായ പതിനാലുകാരിയെ പിതാവ് കൊലപ്പെടുത്തി, സംഭവം യുപിയിൽ

പ്രഥമദൃഷ്ടിയിൽ ഇത് ദുരഭിമാനക്കൊലയാണെന്ന് പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. നേരത്തെ പെൺകുട്ടിയെ കാണാതായിട്ടും കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല.

Samayam Malayalam 7 Oct 2020, 2:02 pm
ഷാജഹാൻപുർ, ഉത്തർപ്രദേശ്: ഗര്‍ഭിണിയായ പതിനാലുകാരിയെ അച്ഛനും മൂത്ത സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഗർഭത്തിന്‍റെ ഉത്തരവാദി ആരാണെന്ന് പെൺകുട്ടി പറയാതെവന്നതോടെയാണ് ദുരഭിമാനക്കൊല നടന്നതെന്ന് ദേശീയമാധ്യമമായ 'എൻഡിടിവി'യാണ് റിപ്പോർട്ട് ചെയ്തത്. തലയറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Samayam Malayalam UP Police
പ്രതീകാത്മക ചിത്രം. Photo: PTI


ചൊവാഴ്ച തലവേർപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടതോടെയാണ് ദളിത് പെൺകുട്ടി ദുരഭിമാനക്കൊലയ്ക്കിരയായ വാർത്ത പുറംലോകമറിയുന്നത്. ഉത്തർപ്രദേശിലെ സിദ്ധൗലി പ്രദേശത്തെ ദുൽഹാപൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി ആറുമാസം ഗർഭിണിയായിരുന്നു.

Also Read : യൂട്യൂബിൽ നോക്കി കവര്‍ച്ചക്കുള്ള തന്ത്രങ്ങള്‍ പഠിച്ചു; വായ്പ തിരിച്ചടക്കാൻ അതേ ബാങ്കുകൾ കൊള്ളയടിച്ച് വ്യാപാരി

'അന്വേഷണത്തിനിടെ പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്ന് വ്യക്തമായി. പ്രഥമദൃഷ്ടിയിൽ ഇത് ദുരഭിമാനക്കൊലയാണെന്നാണ് കരുതുന്നത്. കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തിട്ടുണ്ട്' പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയെ സെപ്റ്റംബർ 24നാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. നേരത്തെ പെൺകുട്ടിയെ കാണാതായിട്ടും കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല.

Also Read: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും കര്‍ശന നടപടികളുമായി മുംബൈ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് 32 പേരെ

മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതിനു പിന്നാലെ ചോദ്യം ചെയ്തെങ്കിലും ഇതിന് ഉത്തരവാദിയാരാണെന്ന് വെളിപ്പെടുത്താൻ മകൾ തയ്യാറായില്ലെന്നാണ് പിതാവ് പറയുന്നത്. ഇതിനെത്തുടർന്ന് അവളുടെ കഴുത്ത് ഞെരിക്കുകയായാണ് ഉണ്ടായതെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ പെൺകുട്ടിയുടെ തലയറുത്താണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ സഹോദരൻ ഒളിവിൽ പോയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്