ആപ്പ്ജില്ല

മുട്ടവിരിയിച്ച് പാമ്പിൻ കുഞ്ഞുങ്ങളെ നാവിൽ കടിപ്പിക്കാൻ നൽകും; ഉത്രക്കേസിലെ പ്രതിക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധം

പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, അത് വിരിയിച്ചശേഷം ആ പാമ്പിൻ കു‍ഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ നൽകുന്നത് പതിവായിരുന്നുവെന്നും വനംവകുപ്പ് അധികൃതർ തെളിവെടുപ്പില്‍ കണ്ടെത്തി.

Samayam Malayalam 23 Jun 2020, 12:40 pm
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ പാമ്പുപ്പിടിത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനം വകുപ്പ് അധികൃതർ. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, അത് വിരിയിച്ചശേഷം ആ പാമ്പിൻ കു‍ഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ നൽകുന്നത് പതിവായിരുന്നുവെന്നും വനംവകുപ്പ് അധികൃതർ തെളിവെടുപ്പില്‍ കണ്ടെത്തി.
Samayam Malayalam uthra murder case accused suresh has close relationship with intoxication mafia
മുട്ടവിരിയിച്ച് പാമ്പിൻ കുഞ്ഞുങ്ങളെ നാവിൽ കടിപ്പിക്കാൻ നൽകും; ഉത്രക്കേസിലെ പ്രതിക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധം


ഉത്രയെ കൊലപ്പെടുത്തുന്നതിനായി സുരേഷിന്റെ പക്കൽനിന്നാണ് കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാൾ മൂർഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് പറഞ്ഞിരുന്നതായി സുരേഷ് പോലീസിന് മൊഴി നൽകി. ആലംകോട്ട് നിന്നാണ് സുരേഷ് മൂർഖനെ പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി സുരേഷുമായി ഇവിടെയെത്തി ഉദ്യോഗസ്ഥർ തെളിവെടുത്തു.

Also Read: വിവാഹമോചനം; ഭാര്യയെയും അമ്മായിയമ്മയെയും കൊന്നു, പിന്നാലെ സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി

മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജേക്കബും ആലംകോട്ട് തെളിവെടുപ്പ് നടക്കുന്ന പ്രദേശത്ത് എത്തിയിരുന്നു.


കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫീസര്‍ ബിആര്‍ ജയന്‍ പറഞ്ഞു. സുരേഷിന്റെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്