ആപ്പ്ജില്ല

കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

ഭർത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയിൽ ആണ് പരിശോധന നടത്തിയത്

Samayam Malayalam 9 Jun 2020, 11:23 am
കൊല്ലം: അഞ്ചലില്‍ ഉത്രയെ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവ് പുറത്ത്. ഭർത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയിൽ ആണ് പരിശോധന നടത്തിയത്. പരിശോധനാഫലം അടുത്ത ദിവസം അന്വേഷണ സംഘത്തിനു കൈമാറാന്‍ ആണ് തീരുമാനം.
Samayam Malayalam uthra snake bite murder case dna test report
കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പ് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്


Also Read: 'മിക്ക ദിവസവും പട്ടിണിയിലാണ്'; മുഖ്യമന്ത്രിക്ക് കുറിപ്പെഴുതി കടുത്തുരുത്തി സ്വദേശി ആത്മഹത്യ ചെയ്തു

സൂരജിന്‍റെ വീട്ടിന്‍റെ സമീപത്തുനിന്നു ലഭിച്ച ടിന്നിലെ പാമ്പിന്‍റെ ശൽക്കങ്ങളും ഉത്രയുടെ ശരീരത്തിൽ പാമ്പു കടിയേറ്റ ഭാഗത്ത് നിന്നും ശേഖരിച്ച സാംപിളും പരിശോധന നടത്തി. വീടിന് അടുത്ത് കുഴിച്ചിട്ടിരുന്ന പാമ്പിന്‍റെ അവശിഷ്ടവുമാണ് പരിശോധന നടത്തിയത്. ഇതോടെ സൂരജ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് ഉറപ്പിക്കാന്‍ ശക്തമായ തെളിവ് ലഭിച്ചു.

Also Read: മൂവാറ്റുപുഴ വധശ്രമം: പെണ്‍കുട്ടിയുടെ സഹോദരന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള സൂരജിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. അണലിയെക്കൊണ്ട് ആണ് ആദ്യം കടിപ്പിച്ചത്. പിന്നീട് ആണ് മൂർഖൻ പാമ്പിനെ വാങ്ങി കടിപ്പിക്കാന്‍ സൂരജ് തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്ക് ലോക്കറിൽ നിന്ന് സൂരജ് എടുത്ത ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ റബര്‍ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. 38 പവനോളം ആഭരണങ്ങളാണ് പോലീസ് കണ്ടെത്തിയത്.സൂരജിൻ്റെ അമ്മയ്ക്കും സഹോദരിയ്ക്കും എതിരെ ക്രൈം ബ്രാഞ്ച് ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്