ഷംലി: മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന് 18കാരിയായ മകളെ കൊലപ്പെടുത്തി അച്ഛൻ. ഉത്തർപ്രദേശിലെ ഷംലിയിലാണ് സംഭവം നടന്നത്. 56 കാരനായ പ്രമോദ് കുമാർ എന്ന കർഷകനാണ് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഷംലി പോലീസ് സൂപ്രണ്ട് അഭിഷേകാണ് കൊലപാതകത്തിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പിന്നീട് തീകൊളുത്തി കത്തിച്ചെന്നും പ്രമോദ് കുമാർ പോലീസിനോട് വെളിപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് പറഞ്ഞു. പ്രമോദ് കുമാർ ഉന്നതജാതിയിൽപ്പെട്ട ആളാണ്. ഇയാളുടെ മകൾ കാജൽ താഴ്ന്ന ജാതിയിൽപ്പെട്ട അജയ് കശ്യപുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കാൻ പ്രമോദ് പല പ്രാവശ്യം മകളോട് ആവശ്യപ്പെട്ടെങ്കിലും മകൾ അത് ചെവിക്കൊണ്ടില്ല. ഇതാണ് പ്രമോദ് കുമാറിനെ ചൊടിപ്പിച്ചത്.
Also Read: ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുംm അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍
അടുത്തിടെ കാജൽ ഒരു ദിവസം മാതാപിതാക്കളുടെ അനുവാദമില്ലാതെ കാമുകനൊപ്പം വീട് വിട്ട പോയിരുന്നു. ഒരു ദിവസത്തിന് ശേഷം മടങ്ങി വരികയും ചെയ്തു. അന്ന് തന്നെ പ്രമോദ് കുമാർ മകളെ കൊലപ്പെടുത്തണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നെന്ന് ജിജാന പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പങ്കജ് ത്യാഗി പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 9നും പത്തിനുമിടയിൽ രാത്രിയിലാണ് പ്രമോദ് കുമാർ മകളെ കൃഷിസ്ഥലത്ത് ജോലിയുണ്ടെന്ന വ്യാജേന കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Also Read: ഹോട്ടൽ മുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 32കാരൻ
കൃഷിസ്ഥലത്ത് നിന്ന് തിരികെയെത്തിയ പ്രമോദ് കുമാർ മകളെ സഹോദരനൊപ്പം പാനിപതിലേക്ക് അയച്ചെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു. വെള്ളിയാഴ്ചയോടെയാണ് പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചത്.
Also Read: ദേശീയ പുരസ്കാരം ലക്ഷ്യമിട്ടുള്ള സിനിമയെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുംm അശ്ലീലവീഡിയോകള്‍ പകര്‍ത്തും; സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍
അടുത്തിടെ കാജൽ ഒരു ദിവസം മാതാപിതാക്കളുടെ അനുവാദമില്ലാതെ കാമുകനൊപ്പം വീട് വിട്ട പോയിരുന്നു. ഒരു ദിവസത്തിന് ശേഷം മടങ്ങി വരികയും ചെയ്തു. അന്ന് തന്നെ പ്രമോദ് കുമാർ മകളെ കൊലപ്പെടുത്തണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നെന്ന് ജിജാന പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പങ്കജ് ത്യാഗി പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 9നും പത്തിനുമിടയിൽ രാത്രിയിലാണ് പ്രമോദ് കുമാർ മകളെ കൃഷിസ്ഥലത്ത് ജോലിയുണ്ടെന്ന വ്യാജേന കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Also Read: ഹോട്ടൽ മുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 32കാരൻ
കൃഷിസ്ഥലത്ത് നിന്ന് തിരികെയെത്തിയ പ്രമോദ് കുമാർ മകളെ സഹോദരനൊപ്പം പാനിപതിലേക്ക് അയച്ചെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു. വെള്ളിയാഴ്ചയോടെയാണ് പാടത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചത്.