ആപ്പ്ജില്ല

അൾത്താര ബാലന്മാരെ പുരോഹിതർ പീഡിപ്പിച്ചു; വത്തിക്കാൻ വീണ്ടും വിവാദത്തിൽ

നേരത്തേയും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. തൊണ്ണൂറുകളില്‍ സമയത്ത് വൈദീകര്‍ ബാലകരെ ഇത്തരത്തിൽ ലൈംഗീകമായി ചൂഷണം ചെയ്തതായി ആരോപണം ഉയർന്നിട്ടുണ്ട്. കുട്ടികളെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതികൾ.

Samayam Malayalam 26 Nov 2020, 2:49 pm
വത്തിക്കാൻ സിറ്റി: പൗരാണിക നഗരമായ വത്തിക്കാനിൽ വച്ച് പരോഹിതൻമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി ആരോപണവുമായി മുൻ അള്‍ത്താര ബാലൻ രംഗത്ത്. കത്തോലിക്ക സഭയുടെ അഴിമതിയെക്കുറിച്ചും മറ്റുമുള്ള വാര്‍ത്തയുടെ പിന്നാലെയാണ് ഇത്തരത്തിൽ അള്‍ത്താര ബാലന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. 'ആക്യപൈ ദ വത്തിക്കാന്‍' എന്ന് ഓണ്‍ലൈൻ പോര്‍ട്ടലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam vatican news
പോപ്പ്


Also Read : ദുബായ് ഭരണാധികാരിയുടെ മുൻഭാര്യയുടെ രഹസ്യബന്ധം പുറത്ത്; വിവരം മറച്ചുവയ്ക്കാൻ ബോഡി ഗാര്‍ഡ് കാമുകന് നൽകിയത് കോടികൾ

വത്തിക്കാനിലെ യൂത്ത് സെമിനാരിയിലെ നിരവധി അതിക്രമങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ടെന്ന് പഴയ അൾത്താര ബാലകരാണ് പരാതികള്‍ നൽകിയിരിക്കുന്നത്. തൊണ്ണൂറുകളില്‍ വൈദീകര്‍ ബാലകരെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്തിരുന്നുവെന്നാണ് പരാതിയും .

ഇറ്റാലിയൻ അന്വേഷണാത്മക പരിപാടിയായ ദി ഹൈനാസിലാണ് ഇത്തരത്തിൽ ഒരു ആരോപണം വന്നത്. 2017ൽ മുതിര്‍ന്ന സെമിനാരിയനും ഇപ്പോള്‍ ഒരു പുരോഹിതനുമായ വൈദീകൻ കൗമാരക്കാരായ ബാലന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്ന അവകാശവാദം പുറത്തുവിട്ടിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ അൾത്താര ബാലകരായിരുന്നവരാണ് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

ഫാദർ ഗബ്രിയേൽ മാർട്ടിനെല്ലി, ഫാദർ എൻറിക്കോ റാഡിസ് എന്നിവർക്ക് എതിരെ തങ്ങള്‍ ചെയ്ത കുറ്റകൃത്യങ്ങൾ മറച്ചുവെച്ചതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനന് പിന്നാലെയാണ് അതേ ടെലിവിഷന്‍ പരിപാടിയിലൂടെ പുതിയ ഗുരുതരമായ കേസുകള്‍ കൂടി വന്നിരിക്കുന്നത്.

ആദ്യ കേസിൽ ഇരയെ വൈദീകൻ തന്റെ മടിയിലിരുത്തിയ ശേഷം ലൈംഗീകാവയവത്തിൽ തലോടിയെന്നുമാണ് പറയുന്നത്. മറ്റൊരു കേസിൽ കുമ്പസാര രഹസ്യം അധിക്ഷേപം നടത്തിയ ആള്‍ തന്നെ പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പരാതി വന്നിരിക്കുന്നത്.

2017ല്‍ കണ്ടെത്തിയ തെളിവുകള്‍ അനുസരിച്ച് പുരോഹിതരും, ബിഷപ്പുമാരും കര്‍ദ്ദിനാൾമാരും അടക്കം ഇത്തരത്തിൽ കുറ്റകൃത്യങ്ങള്‍ മറച്ചുവെച്ചിരുന്നുവെന്നാണ് പറയുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കണമോ എന്ന തീരുമാനം ഉടൻ എടുക്കുമെന്ന് പരിപാടിക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ വത്തിക്കാന്‍ പ്രസ് ഓഫീസ് പറഞ്ഞു.

കേസന്വേഷണത്തിനിടെ മറ്റെന്തെങ്കിലും കേസ് കൂടി രജിസ്റ്റര്‍ ചെയ്താൽ അത് പുതിയ പരാതിയായി കണക്കിലെടുത്ത് അന്വേഷണം നടത്തുമെന്നും പ്രസ്ഥാവനയിൽ പറയുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിൽ നിന്ന് ഏതാനും ചുവടുകൾ മാത്രം അകലെയുള്ള ഒരു പാലാസോയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന സെന്റ് പയസ് എക്സ് യൂത്ത് സെമിനാരിയുടെ അതാര്യമായ ലോകത്തെക്കുറിച്ചാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കേസ്. 11 മുതൽ 18 വയസ്സ് വരെ പ്രായമുള്ള ഒരു ഡസനോളം ആൺകുട്ടികളാണ് സെമിനാരിയിൽ ഉള്ളത്.

Also Read : രാജ്യത്ത് 24 മണിക്കൂറിനിടെ 44,489 പേര്‍ക്ക് രോഗബാധ; 4.52 ലക്ഷം സജീവ രോഗികള്‍

ഓപ്പറ ഡോൺ ഫോൾച്ചി എന്ന ചെറിയ ഇറ്റാലിയൻ മതാധിഷ്‌ഠിതമായ സ്ഥാപനമാണ് ഈ സെമിനാരി നടത്തുന്നത്. ആരോപണങ്ങളെ “ചെളി”യെന്നും, “സഭയ്‌ക്കെതിരായ അക്രമാസക്തമായ ആക്രമണം” എന്നും, “അപകീർത്തിപ്പെടുത്തൽ, വ്യാജവത്കരണം” എന്നുമാണ് ഇവര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്