വെഞ്ഞാറമൂട്: വട്ടപ്പാറ വിനോദ് വധക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. വട്ടപ്പാറ കല്ലയം കാരമുട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന വിനോദ് കുമാറിനെ കഴിഞ്ഞയാഴ്ചയാണ് കഴുത്തിൽ കുത്തേറ്റനിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനിടെ വിനോദ് സ്വന്തം കഴുത്തറക്കുകയായിരുന്നെന്നാണ് ഭാര്യ പോലീസിന് മൊഴി നൽകിയത്. വിനോദിന്റെ മരണത്തിൽ സഹോദരിയും പിതാവും ദുരൂഹത ആരോപിച്ച് വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.
വട്ടപ്പാറ പോലീസാണ് പ്രതിയെ പിടികൂടിയത്. പോലീസ് വിനോദിന്റെ ആറ് വയസുള്ള മകന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയ ഒരാൾ അച്ചനെ തല്ലുന്നതുകണ്ടെന്ന് കുട്ടി മൊഴി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് മനോജിനെ പിടികൂടിയത്.
വട്ടപ്പാറ പോലീസാണ് പ്രതിയെ പിടികൂടിയത്. പോലീസ് വിനോദിന്റെ ആറ് വയസുള്ള മകന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയ ഒരാൾ അച്ചനെ തല്ലുന്നതുകണ്ടെന്ന് കുട്ടി മൊഴി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് മനോജിനെ പിടികൂടിയത്.