ഭോപ്പാൽ: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായിരിക്കെ വ്യാജ റെംഡിസിവിർ മരുന്ന് വിതരണം ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് പിടിയിൽ. ആശുപത്രി ഡയറക്ടറും വി എച്ച് പി നേതാവുമായ സരബ്ജിത് സിങ് മോഖ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന നാല് പേർ കൂടി പിടിയിലായതായി പോലീസ് പറഞ്ഞു.
ജബൽപൂരിലെ സിറ്റി ഹോസ്പിറ്റലിലേക്കായി ഇൻഡോറിൽ നിന്ന് വ്യാജമായ 500 റെംഡിസിവർ മരുന്നാണ് സരബ്ജിത് വാങ്ങിയത്. ലഭ്യമായ മരുന്ന് ആശുപത്രി അധികൃതർ രോഗികൾക്ക് നൽകുകയും ചെയ്തു. ഇതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. സരബ്ജിത് സിങിനൊപ്പം മോഖയുടെ മാനേജരായ ദേവേന്ദ്ര ചൌരസ്യ, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡീലറായ സപന്‍ ജെയിന് എന്നിവരും പിടിയിലായി.
വിശദമായ അന്വേഷണം തുടരുകയാണെന്നും പിടിയിലായവർക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 274, 275,308, 420 അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പോലീസ് പറഞ്ഞു. സംശയം തോന്നിയ പോലീസ് സപന്‍ ജെയിന് നടത്തുന്ന മരുന്ന് നിർമ്മാണ യൂണിറ്റിൽ നിന്നാണ് വ്യാജ മരുന്നുകൾ പിടിച്ചത്.
പോലീസ് നടപടിയുണ്ടായതിന് പിന്നാലെ സരബ്ജിത് സിങ് മോഖയെ പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കിയതായി വിഎച്ച്പി പ്രാന്ത് മന്ത്രി രാജേഷ് തിവാരി വ്യക്തമാക്കി. വ്യാജ മരുന്നുകൾ നിമ്മിച്ച് വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവിർ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ജബൽപൂരിലെ സിറ്റി ഹോസ്പിറ്റലിലേക്കായി ഇൻഡോറിൽ നിന്ന് വ്യാജമായ 500 റെംഡിസിവർ മരുന്നാണ് സരബ്ജിത് വാങ്ങിയത്. ലഭ്യമായ മരുന്ന് ആശുപത്രി അധികൃതർ രോഗികൾക്ക് നൽകുകയും ചെയ്തു. ഇതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. സരബ്ജിത് സിങിനൊപ്പം മോഖയുടെ മാനേജരായ ദേവേന്ദ്ര ചൌരസ്യ, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡീലറായ സപന്‍ ജെയിന് എന്നിവരും പിടിയിലായി.
വിശദമായ അന്വേഷണം തുടരുകയാണെന്നും പിടിയിലായവർക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 274, 275,308, 420 അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായും പോലീസ് പറഞ്ഞു. സംശയം തോന്നിയ പോലീസ് സപന്‍ ജെയിന് നടത്തുന്ന മരുന്ന് നിർമ്മാണ യൂണിറ്റിൽ നിന്നാണ് വ്യാജ മരുന്നുകൾ പിടിച്ചത്.
പോലീസ് നടപടിയുണ്ടായതിന് പിന്നാലെ സരബ്ജിത് സിങ് മോഖയെ പാർട്ടിയുടെ ഔദ്യോഗിക ചുമതലകളിൽ നിന്നും നീക്കിയതായി വിഎച്ച്പി പ്രാന്ത് മന്ത്രി രാജേഷ് തിവാരി വ്യക്തമാക്കി. വ്യാജ മരുന്നുകൾ നിമ്മിച്ച് വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ റെംഡിസിവിർ വ്യാജമായി നിർമ്മിച്ച് വിൽക്കുന്ന നിരവധി സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു.