ആപ്പ്ജില്ല

പീഡനം ചെറുത്തു; സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു

പീഡന ശ്രമം എതിർത്ത സ്ത്രീയെ ഷർട്ടുപയോഗിച്ചാണ് പ്രതി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. തടർന്ന് മൃതദേഹത്തെ ഭോഗിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നത്. ശങ്കരപ്പ എന്ന 29കാരനാണ് പിടിയിലായിരിക്കുന്നത്

Samayam Malayalam 23 Nov 2020, 5:11 pm
വിശാഖപട്ടണം: പീഡന ശ്രമം എതിർത്ത സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗിമായി ഉപയോഗിച്ച യുവാവ് പിടിയിൽ. ബി കോട്ടഹക്കോട്ടിനടുത്തുള്ള ഐരവരപ്പള്ളിയിലെ ശങ്കരപ്പ എന്ന 29കാരനെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഒക്ടോബർ 19 ന് ബട്‌ലഹള്ളിക്കടുത്തുള്ള കൊനാപുര ഗ്രാമത്തിൽ നിന്നായിരുന്നു ഇയാൾ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
Samayam Malayalam crime scene
പ്രതീകാത്മക ചിത്രം. PHOTO: TOI


തൊഴിലാളിയായ ശങ്കരപ്പ മൂന്നുമാസം മുമ്പാണ് ചിന്താമണി താലൂക്കിലെത്തിയത്. ഇയാൾ വ്യത്യസ്ത മേഖലകളിൽ പണിയെടുത്ത് വരികയായിരുന്നെന്നാണ് ചിക്കബല്ലാപൂരിലെ എസ്പി ജികെ മിഥുൻ കുമാർ പറയുന്നത്. ബട്‌ലഹള്ളി ഗ്രാമത്തിലെ പല്ലവി ബാറിനടുത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്.

Also Read : 'ഞാൻ മേജ‍ര്‍': വലയിലായത് 17 സ്ത്രീകൾ; ഒടുവിൽ ട്വിസ്റ്റ്; 6.6 കോടി രൂപ തട്ടിയയാൾ അറസ്റ്റിൽ

സംഭവത്തിന് രണ്ട് ദിവസം മുമ്പ്, സുഹൃത്തിൽ നിന്ന് 5,000 രൂപ കടം വാങ്ങിയ ശങ്കരപ്പ ഒക്ടോബർ 18ന് ബാറിൽ നിന്ന് മദ്യപിക്കുകയും അടുത്തുള്ള ഒരു മരത്തിനടിയിൽ ഉറങ്ങുകയും ചെയ്തു. പിറ്റേ ദിവസവും ഇയാൾ മദ്യപിച്ചിരുന്നു. പിന്നീട് തന്റെ മൊബൈൽ ഫോണും കുറച്ച് പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട ഇയാൾ അത് തിരയുന്നതിനിടയിൽ രണ്ട് സ്ത്രീകളും ഒരു പെൺകുട്ടിയും പാടത്ത് ജോലി ചെയ്യുന്നത് കാണുകയായിരുന്നു. കോനാപുരയിലുള്ള ഒരാളുടെ ഭാര്യമാരും അവരിലൊരാളുടെ മകളുമായിരുന്നു അത്.

ഇവർക്കരികിലേക്ക് പോയ ശങ്കരപ്പ സ്ത്രീകളുമായി സംസാരിക്കുന്നതിനിടെ മഴപെയ്യാനുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ പെൺകുട്ടിയും അമ്മയും വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ കൈയ്യിൽ കുടയുണ്ടായിരുന്നതിനാൽ മറ്റേ സ്ത്രീ അവിടെ തന്നെ നിൽക്കുകയും ചെയ്തു. മഴ പെയ്യാൻ ആരംഭിച്ചതോടെ സ്ത്രീ സമീപത്തെ മരത്തിന്‍റെ ചുവട്ടിലേക്ക് നീങ്ങി നിന്നു. ഈ അവസരം മുതലെടുത്താണ് ശങ്കരപ്പ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചത്.

Also Read: പോലീസ് നിയമ ഭേദഗതി നടപ്പാക്കില്ല; തുടർ നടപടികൾ പിന്നീടെന്ന് മുഖ്യമന്ത്രി

ശങ്കരപ്പയുടെ നീക്കം സ്ത്രീ എതിർത്തതോടെ അവർ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതശരീരം സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. ഇവർ വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെത്തുടർന്ന് ഭർത്താവും വീട്ടുകാരും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെട്ടതിനുശേഷം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പാടത്ത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ സഹായത്തോടെയുമാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ബട്‌ലഹള്ളി പോലീസ് സബ് ഇൻസ്പെക്ടർ ടിഎൻ പപ്പണ്ണ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്