കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായ വിഷ്‌ണു സോമസുന്ദരം കീഴടങ്ങി. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്ത് കൂടിയായ വിഷ്ണു ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. തിരുവനന്തപുരത്തെ സ്വർണക്കടത്ത് ഏകോപിപ്പിച്ചിരുന്നത് വിഷ്ണുവാണെന്ന് ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മറ്റൊരു സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രകാശ് തമ്പി നേരത്തെ അറസ്റ്റിലായിരുന്നു. കസ്റ്റംസ് ആക്ട് പ്രകാരം വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തും. വിഷ്ണുവിന്റെ അറസ്റ്റ് ഇന്ന് തന്നെ ഡിആർഐ രേഖപ്പെടുത്തും.
കേസിൽ നേരത്തെ അറസ്റ്റിലായവർ വിഷ്ണുവിനെതിരെ മൊഴി നൽകിയിരുന്നു. നേരത്തെ വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പതിനേഴാം തീയതിക്കുള്ളിൽ കീഴടങ്ങണമെന്നും നിർദേശിച്ചിരുന്നു.
സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിനെ ചോദ്യം ചെയ്തിരുന്നു.
കേസിൽ നേരത്തെ അറസ്റ്റിലായവർ വിഷ്ണുവിനെതിരെ മൊഴി നൽകിയിരുന്നു. നേരത്തെ വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പതിനേഴാം തീയതിക്കുള്ളിൽ കീഴടങ്ങണമെന്നും നിർദേശിച്ചിരുന്നു.
സ്വർണ്ണക്കടത്ത് കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാറിനെ ചോദ്യം ചെയ്തിരുന്നു.