ആപ്പ്ജില്ല

വയനാട്ടിൽ ആദിവാസി ബാലികയെ അച്ഛനും സുഹൃത്തുക്കളും മദ്യം നൽകി പീഡിപ്പിച്ചു

കുട്ടി രണ്ടു വർഷങ്ങൾക്ക് മുൻപ് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലന്ന് പരാതി. സിഡബ്ള്യൂസിക്കെതിരെ വീണ്ടും ആരോപണം ശക്തം. കുട്ടിയെ കഴിഞ്ഞ ഏപ്രിലിൽ തിരികെ വീട്ടിലേക്ക് വിട്ടു

Samayam Malayalam 28 Nov 2019, 3:02 pm


മേപ്പാടി: പണിയ വിഭാഗത്തിൽ ഉൾപ്പെട്ട പതിനൊന്നുകാരിയെ അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചതായി പരാതി. അച്ഛനും പ്രദേശത്തുള്ള കൂട്ടുകാരും ചേർന്ന് കുട്ടിയെ പല തവണയായി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് ചൈൽഡ് ലൈന് ലഭിച്ച പരാതി. ഒരു ഫോൺ കോൾ വഴിയാണ് ചൈൽഡ് ലൈന് വിവരം ലഭിച്ചത്.

2017ൽ കുട്ടി സ്‌കൂളിൽ വരാതായപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും ഈ വിഷയം ശ്രദ്ധയിൽപ്പെടുകയും ചെയ്തിരുന്നു. കുട്ടിയെ അന്ന് കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോൾ വീട്ടിലെ അവസ്ഥ കുട്ടി പറഞ്ഞിരുന്നു. അച്ഛനും അമ്മയും വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട് എന്ന് ചൈൽഡ് ലൈൻ പ്രവർത്തകരോട് കുട്ടി പറഞ്ഞു.

Also Read: കോളജ് അധ്യാപികയുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രണയം നടിച്ച് മതം മാറ്റി: വിദേശത്തുള്ള പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് ഉടൻ

തുടർന്ന് കുട്ടിയെ വീട്ടിലേക്ക് ഇനി തിരിച്ചയക്കരുതെന്ന് അന്ന് തന്നെ സിഡബ്ള്യൂസിയോട് ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ കുട്ടിയെ 2019 ഏപ്രിലിൽ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയ കുട്ടിയെ വീണ്ടും മദ്യം നൽകി അച്ഛനും കൂട്ടുകാരും പീഡിപ്പിച്ചു. കുറച്ചു കാലം മറ്റൊരു സംരക്ഷണ കേന്ദ്രത്തിൽ കുട്ടിയെ പാർപ്പിച്ചു. കുട്ടിയെ നിർബന്ധിച്ച് പറഞ്ഞയച്ചു എന്നും ആരോപണമുണ്ട്.

പീഡനത്തിന് ഇരയായ കുട്ടി കഴിഞ്ഞ ദിവസം വീണ്ടും കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെ പീഡനം നടന്നതായി അറിയിച്ചതിനെ തുടർന്നാണ് മേപ്പാടി പോലീസ് കേസെടുത്തിരിക്കുന്നത്. വാളയാർ കേസിന് പിന്നാലെ സിഡബ്ള്യൂസിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചതെന്ന് തെറ്റായി പോയി എന്ന് ആരോപിച്ച് നിരവധി പേർ ഇതിനോടകം രംഗത്ത് എത്തി കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്