ബെംഗലൂരു: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിൽ. ഒരു വർഷം മുൻപാണ് ദാസനഹള്ളി സ്വദേശി ഉമാശങ്കറി(35)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ ഉമാശങ്കർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സുഖിത(30) കാമുകൻ ശ്രീനിവാസ് (31) എന്നിവരാണ് അറസ്റ്റിലായത്. അമിത മദ്യപാനം മൂലമാണ് ഉമാശങ്കർ മരിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. കഴിഞ്ഞ വർഷം ഫെബ്രുവരി 25ന് ഉമാശങ്കർ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. സുഖിതയും ശ്രീനിവാസും തമ്മിൽ ബന്ധമുണ്ടെന്ന് മനസിലാക്കിയായിരുന്നു ഉമാശങ്കർ വീട്ടിലെത്തിയത്. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഉമാശങ്കർ കർശന നിർദേശം നൽകിയിരുന്നു.
ഉമാശങ്കറിന്റെ മരണശേഷം അമ്മാവന് സുഖിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വീണ്ടും പരാതി നൽകി. തുടർന്നാണ് കേസിൽ വീണ്ടും അന്വേഷണം നടന്നത്. നഗരത്തിൽ ടാക്സി ഡ്രൈവറായിരുന്ന ശ്രീനിവാസും വസ്ത്രനിർമാണശാലയിലെ ജോലിക്കാരിയായ സുഖിതയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ ഉമാശങ്കറിനെ ശ്രീനിവാസും സുഖിതയും ചേർന്ന് തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഉമാശങ്കറിന്റെ മരണശേഷം അമ്മാവന് സുഖിതയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വീണ്ടും പരാതി നൽകി. തുടർന്നാണ് കേസിൽ വീണ്ടും അന്വേഷണം നടന്നത്. നഗരത്തിൽ ടാക്സി ഡ്രൈവറായിരുന്ന ശ്രീനിവാസും വസ്ത്രനിർമാണശാലയിലെ ജോലിക്കാരിയായ സുഖിതയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു.
മദ്യപിച്ചെത്തിയ ഉമാശങ്കറിനെ ശ്രീനിവാസും സുഖിതയും ചേർന്ന് തലയണയുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.