പുത്തൂർ: ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തേവലപ്പുറത്ത് കരുവായത്താണ് സംഭവം. സന്നിധാനത്തിൽ ശ്രീകലാദേവി(45)ക്കാണ് വെട്ടേറ്റത്. ശ്രീകലാദേവിയുടെ ഭർത്താവ് ശശിധരൻ പിള്ള(46) അറസ്റ്റിലായി. ഇന്നലെ രാവിലെ മകൻ വീട്ടിലില്ലാതിരുന്ന സമയത്ത് മുൻ വാതിൽ അടച്ചിട്ട ശേഷമാണ് ശ്രീകലാദേവിയെ ഭർത്താവ് ആക്രമിച്ചത്. വെട്ടുകത്തി കൊണ്ടാണ് ശശിധരൻ പിള്ള ഭാര്യയെ ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസികൾ ജനാലയിലൂടെ നോക്കിയപ്പോഴാണ് ശ്രീകലാദേവിയെ ആക്രമിക്കുന്നത് കണ്ടത്.
ശ്രീകലാദേവിയുടെ മൂന്ന് കൈവിരലുകൾ അറ്റുപോയി. ശ്രീകലാദേവിയുടെ കഴുത്തിലും താടിക്കും മാറിടത്തിലും കൈക്കും ആഴത്തിൽ പരിക്കേറ്റു. മകനും ബന്ധുവും കൂടിയാണ് ശ്രീകലാദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകലാദേവി ഭർത്താവിൽ നിന്ന് കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. ഒരാഴ്ച മുൻപാണ് ശ്രീകലാദേവി കരുവായത്തുള്ള വീട്ടിൽ മടങ്ങിയെത്തിയത്. ഇനി മടങ്ങിപ്പോകരുതെന്ന് ശശിധരൻ പിള്ള ശ്രീകലയോട് പറഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ശ്രീകലാദേവിയുടെ മൂന്ന് കൈവിരലുകൾ അറ്റുപോയി. ശ്രീകലാദേവിയുടെ കഴുത്തിലും താടിക്കും മാറിടത്തിലും കൈക്കും ആഴത്തിൽ പരിക്കേറ്റു. മകനും ബന്ധുവും കൂടിയാണ് ശ്രീകലാദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്രീകലാദേവി ഭർത്താവിൽ നിന്ന് കുറച്ചു കാലമായി അകന്നു കഴിയുകയായിരുന്നു. ഒരാഴ്ച മുൻപാണ് ശ്രീകലാദേവി കരുവായത്തുള്ള വീട്ടിൽ മടങ്ങിയെത്തിയത്. ഇനി മടങ്ങിപ്പോകരുതെന്ന് ശശിധരൻ പിള്ള ശ്രീകലയോട് പറഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.