മുന്‍കാമുകനെ പോലീസില്‍ കുടുക്കുന്നതിന് ഒരു യുവതി തിരഞ്ഞെടുത്ത രീതിയാണ് ചര്‍ച്ചയായിരിക്കുന്നത്. സ്പെയിൻ സ്വദേശിനിയായ വനേസ ഗെസ്റ്റോ എന്ന 36 കാരിയായ യുവതിയാണ് ഈ അതിക്രമം ചെയ്തിരിക്കുന്നത്.
Also Read : കിടപ്പുമുറിയിലെ എലിയെ തുരത്താൻ പറഞ്ഞിട്ട് അനുസരിച്ചില്ല:ദേഷ്യത്തിൽ ഭാര്യ ഭർത്താവിന്റെ ലിംഗം കടിച്ചുമുറിച്ചു
സംഭവം ഇങ്ങനെ,
സ്പെയിനിലെ ബെംബിംബ്രെ പട്ടണത്തിലാണ് ഈ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. തന്റെ മുൻ കാമുകൻ ഇവാന്‍ റിക്കോ തന്റെ വീടിന്റെ പുറത്തു നിന്നും കറുത്ത കാറിൽ തട്ടിക്കൊണ്ടു പോയതായും പിന്നീട് തന്റെ സ്വകാര്യഭാഗത്ത് പശ ഉപയോഗിച്ച് അടച്ചശേഷം അര്‍ദ്ധ നഗ്നയാക്കി പാതി വഴിയിൽ ഇറക്കി വിടുകയായിരുന്നുവെന്നുമാണ് വനേസ ഗെസ്റ്റോയുടെ പരാതി.
യുവതിയുടെ പരാതിയിൽ റിക്കോയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏതാനും ദിവസങ്ങളായി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Also Read : അഞ്ചു വര്‍ഷത്തിനുള്ളിൽ കര്‍ണാടകത്തിലെ ലഹരിമരുന്ന് ഉപയോഗം ഇരട്ടിയിൽ; ബെംഗളൂരു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ കേന്ദ്രം
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവര്‍ പറഞ്ഞത് കള്ളമാണെന്നും സ്വയം കെട്ടിച്ചമച്ച പരാതിയാണ് ഉന്നയിച്ചിരിക്കുന്നത് എന്നും കണ്ടെത്തുകയായിരുന്നു. ഒരു സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് അവരുടെ കള്ളിപുറത്താകുന്നത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഗെസ്റ്റോ പരിക്കേറ്റു എന്ന് കണ്ടെത്തിയ കത്തിയും പശയും അടക്കമുള്ളവ വാങ്ങിയത് കണ്ടെത്തുകയായിരുന്നു. അതിനൊപ്പം, പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത് പ്രകാരം റിക്കോ കറുത്ത കാറിൽ സംഭവസ്ഥലത്ത് വന്നിട്ടുള്ളതായോ കണ്ടെത്താന്‍ സാധിച്ചില്ല എന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : തൊഴിൽ നഷ്ടം, ശമ്പളകട്ട്: കൊവിഡിന്റെ രണ്ടാം വരവിൽ പ്രവാസികള്‍ ആശങ്കയിൽ
സത്യം തെളിഞ്ഞതോടെ നിരപരാധിയായ ഒരാളെ കേസിൽ കുടുക്കുവാന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷത്തെ തടവിന് കോടതി വിധിക്കുകയും ചെയ്തു. സ്‌പെയിനിലെ ലിയോൺ കോടതി വ്യാഴാഴ്ച ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. ശിക്ഷയ്ക്ക് പുറമെ, റിക്കോയ്ക്ക് 25,000 യൂറോ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Also Read : കിടപ്പുമുറിയിലെ എലിയെ തുരത്താൻ പറഞ്ഞിട്ട് അനുസരിച്ചില്ല:ദേഷ്യത്തിൽ ഭാര്യ ഭർത്താവിന്റെ ലിംഗം കടിച്ചുമുറിച്ചു
സംഭവം ഇങ്ങനെ,
സ്പെയിനിലെ ബെംബിംബ്രെ പട്ടണത്തിലാണ് ഈ വിചിത്രമായ സംഭവമുണ്ടായിരിക്കുന്നത്. തന്റെ മുൻ കാമുകൻ ഇവാന്‍ റിക്കോ തന്റെ വീടിന്റെ പുറത്തു നിന്നും കറുത്ത കാറിൽ തട്ടിക്കൊണ്ടു പോയതായും പിന്നീട് തന്റെ സ്വകാര്യഭാഗത്ത് പശ ഉപയോഗിച്ച് അടച്ചശേഷം അര്‍ദ്ധ നഗ്നയാക്കി പാതി വഴിയിൽ ഇറക്കി വിടുകയായിരുന്നുവെന്നുമാണ് വനേസ ഗെസ്റ്റോയുടെ പരാതി.
യുവതിയുടെ പരാതിയിൽ റിക്കോയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഏതാനും ദിവസങ്ങളായി ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Also Read : അഞ്ചു വര്‍ഷത്തിനുള്ളിൽ കര്‍ണാടകത്തിലെ ലഹരിമരുന്ന് ഉപയോഗം ഇരട്ടിയിൽ; ബെംഗളൂരു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ കേന്ദ്രം
എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഇവര്‍ക്ക് വിനയാകുകയായിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവര്‍ പറഞ്ഞത് കള്ളമാണെന്നും സ്വയം കെട്ടിച്ചമച്ച പരാതിയാണ് ഉന്നയിച്ചിരിക്കുന്നത് എന്നും കണ്ടെത്തുകയായിരുന്നു. ഒരു സൂപ്പർ മാർക്കറ്റിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷമാണ് അവരുടെ കള്ളിപുറത്താകുന്നത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഗെസ്റ്റോ പരിക്കേറ്റു എന്ന് കണ്ടെത്തിയ കത്തിയും പശയും അടക്കമുള്ളവ വാങ്ങിയത് കണ്ടെത്തുകയായിരുന്നു. അതിനൊപ്പം, പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത് പ്രകാരം റിക്കോ കറുത്ത കാറിൽ സംഭവസ്ഥലത്ത് വന്നിട്ടുള്ളതായോ കണ്ടെത്താന്‍ സാധിച്ചില്ല എന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : തൊഴിൽ നഷ്ടം, ശമ്പളകട്ട്: കൊവിഡിന്റെ രണ്ടാം വരവിൽ പ്രവാസികള്‍ ആശങ്കയിൽ
സത്യം തെളിഞ്ഞതോടെ നിരപരാധിയായ ഒരാളെ കേസിൽ കുടുക്കുവാന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷത്തെ തടവിന് കോടതി വിധിക്കുകയും ചെയ്തു. സ്‌പെയിനിലെ ലിയോൺ കോടതി വ്യാഴാഴ്ച ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. ശിക്ഷയ്ക്ക് പുറമെ, റിക്കോയ്ക്ക് 25,000 യൂറോ നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.