ഡൽഹി: ഡൽഹിയിൽ കാമുകന്റെ സഹായത്തോടെ മുപ്പതുകാരി ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നു. 46കാരനായ ശരത്ദാസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ അനിത, കാമുകൻ സഞ്ജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി അശോക് വിഹാറില്‍ മെയ് രണ്ടിന് അർധരാത്രിയായിരുന്നു സംഭവം.
രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെന്നും അനിത അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് പ്രദേശത്ത് ഒരാള്‍ മരിച്ചതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൊവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഹാജരക്കാൻ അനിതയ്ക്ക് കഴിഞ്ഞില്ല. ഭർത്താവ് രോഗിയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയും യുവതിയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും ഡിസിപി വിജയന്ത ആര്യ പറഞ്ഞു.
Also Read: മകന്റെ മരണത്തിന് പിന്നിൽ പെൺകുട്ടി പങ്കുവച്ച പോസ്റ്റ്; പരാതിയുമായി ഗുരുഗ്രാമിൽ മരിച്ച 17കാരന്റെ കുടുംബം
അനിതയുടെ പെരുമാറ്റത്തിലും മൊഴിയിലും പോലീസിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു. കൂടാതെ ശരത്ദാസ് നല്ല ആരോഗ്യമുള്ളയാളാണെന്നും അയാൾക്ക് കൊവിഡിന്റേതായ രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്ന് അയൽക്കാരും പോലീസിന് മൊഴി നൽകി. ഇതോടെ പോലീസ് സംഘം സംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ കൊലപാതകവിവരം പുറത്താകുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ യുവതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. സഞ്ജയുമായുള്ള ബന്ധം ഭർത്താവിന് അറിയാമായിരുന്നു. ഇതേചൊല്ലി വഴക്കിടുന്നത് പതിവായതോടെ സഞ്ജയുടെ സഹായത്തോടെ ശരത്ദാസിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്ദാസിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും അനിത പോലീസിനോട് പറഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് മരിച്ചതെന്നും അനിത അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് പ്രദേശത്ത് ഒരാള്‍ മരിച്ചതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൊവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഹാജരക്കാൻ അനിതയ്ക്ക് കഴിഞ്ഞില്ല. ഭർത്താവ് രോഗിയായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു രേഖയും യുവതിയുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും ഡിസിപി വിജയന്ത ആര്യ പറഞ്ഞു.
Also Read: മകന്റെ മരണത്തിന് പിന്നിൽ പെൺകുട്ടി പങ്കുവച്ച പോസ്റ്റ്; പരാതിയുമായി ഗുരുഗ്രാമിൽ മരിച്ച 17കാരന്റെ കുടുംബം
അനിതയുടെ പെരുമാറ്റത്തിലും മൊഴിയിലും പോലീസിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു. കൂടാതെ ശരത്ദാസ് നല്ല ആരോഗ്യമുള്ളയാളാണെന്നും അയാൾക്ക് കൊവിഡിന്റേതായ രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്ന് അയൽക്കാരും പോലീസിന് മൊഴി നൽകി. ഇതോടെ പോലീസ് സംഘം സംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ കൊലപാതകവിവരം പുറത്താകുകയായിരുന്നു.
തുടര്‍ന്ന് സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ യുവതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. സഞ്ജയുമായുള്ള ബന്ധം ഭർത്താവിന് അറിയാമായിരുന്നു. ഇതേചൊല്ലി വഴക്കിടുന്നത് പതിവായതോടെ സഞ്ജയുടെ സഹായത്തോടെ ശരത്ദാസിനെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്ദാസിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും അനിത പോലീസിനോട് പറഞ്ഞു.