മുംബൈ: വിവാഹേതര ബന്ധം പുറത്തറിയാതിരിക്കാൻ അമ്മായിഅമ്മയെ കൊലപ്പെടുത്തിയ മരുമകളും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബോറിവാലിയിൽ 57കാരി കൊല്ലപ്പെട്ട സംഭവത്തിലാണ് മകന്‍റെ ഭാര്യ അറസ്റ്റിലായിരിക്കുന്നത്. മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. 'അരുതാത്ത സാഹചര്യത്തിൽ' കണ്ടത് പുറത്തറിയാതിരിക്കാനാണ് ഇരുവരും ചേർന്ന് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.
ബോറിവാലി സബർബൻ സ്വദേശിയായ സാലുഭായി ലാകെ (57) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ മരുമകൾ രാധ ലാകെ, കാമുകൻ ദീപക് മനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
Also Read : 'മന്ത്രവാദിനിയാണെന്ന് സ്വപ്‌നം കണ്ടു'; മാതാവിനെ കൊല്ലാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ, മകനെതിരെ കേസെടുക്കരുതെന്ന് അമ്മ
അന്വേഷണത്തിനിടെ രാധയും ദീപകും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് മനസിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സാലുഭായി ദീപക്കിനെയും രാധയെയും അരുതാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. രാധയുടെ ഭർത്താവ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ജോലി ആവശ്യങ്ങൾക്കായി മറ്റൊരു സ്ഥലത്തുള്ള മകൻ തിരികെ വരുമ്പോൾ ഈ ബന്ധത്തെക്കുറിച്ച് പറയുമെന്ന് അമ്മായിഅമ്മ രാധയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കാമുകനൊപ്പം ചേർന്ന് പിറ്റേദിവസം രാധ കൊലപാതകം നടത്തുന്നത്.
Also Read : 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതൽ നശിപ്പിച്ച നിസാര കുറ്റം'; നിയമസഭ കയ്യാങ്കളി, മന്ത്രിമാർ കോടതിയിൽ ഹാജരായി
ഞായറാഴ്ചയോടെ രാധ വലിയൊരു കല്ല് വീട്ടിൽ കൊണ്ടുവയ്ക്കുകയായിരുന്നു. വൈകിട്ടോടെ ഒരു ചടങ്ങിൽ പങ്കെടുക്കാനെന്ന വ്യാജേന ഇവർ വീട്ടിൽ നിന്നും പോവുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ദീപക്, ഉറങ്ങിക്കിടക്കുകയായിരുന്നു സാലുവിനെ ഈ കല്ലുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ബോറിവാലി സബർബൻ സ്വദേശിയായ സാലുഭായി ലാകെ (57) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ മരുമകൾ രാധ ലാകെ, കാമുകൻ ദീപക് മനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.
Also Read : 'മന്ത്രവാദിനിയാണെന്ന് സ്വപ്‌നം കണ്ടു'; മാതാവിനെ കൊല്ലാനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിൽ, മകനെതിരെ കേസെടുക്കരുതെന്ന് അമ്മ
അന്വേഷണത്തിനിടെ രാധയും ദീപകും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് മനസിലാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച സാലുഭായി ദീപക്കിനെയും രാധയെയും അരുതാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. രാധയുടെ ഭർത്താവ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ജോലി ആവശ്യങ്ങൾക്കായി മറ്റൊരു സ്ഥലത്തുള്ള മകൻ തിരികെ വരുമ്പോൾ ഈ ബന്ധത്തെക്കുറിച്ച് പറയുമെന്ന് അമ്മായിഅമ്മ രാധയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കാമുകനൊപ്പം ചേർന്ന് പിറ്റേദിവസം രാധ കൊലപാതകം നടത്തുന്നത്.
Also Read : 'രണ്ടര ലക്ഷത്തിന്‍റെ പൊതുമുതൽ നശിപ്പിച്ച നിസാര കുറ്റം'; നിയമസഭ കയ്യാങ്കളി, മന്ത്രിമാർ കോടതിയിൽ ഹാജരായി
ഞായറാഴ്ചയോടെ രാധ വലിയൊരു കല്ല് വീട്ടിൽ കൊണ്ടുവയ്ക്കുകയായിരുന്നു. വൈകിട്ടോടെ ഒരു ചടങ്ങിൽ പങ്കെടുക്കാനെന്ന വ്യാജേന ഇവർ വീട്ടിൽ നിന്നും പോവുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ദീപക്, ഉറങ്ങിക്കിടക്കുകയായിരുന്നു സാലുവിനെ ഈ കല്ലുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.