ആപ്പ്ജില്ല

പക തീർക്കാൻ അയൽവാസിയുടെ മകളെ കൊന്ന സ്ത്രീ അറസ്റ്റിൽ

വിജനമായ സ്ഥലത്തേക്ക് രണ്ടു വയസുകാരിയെ കൊണ്ട് പോയ ശേഷമാണ് കൊല നടത്തിയത്. കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചതായും അനുഷ പോലീസിനോട് പറഞ്ഞു.

Samayam Malayalam 13 Sept 2019, 11:52 am
ഭോപ്പാൽ: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മുക്കിക്കൊന്ന അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. രണ്ടു വയസുകാരിയുടെ അമ്മയോടുള്ള പകയാണ് കൊലക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം ഉണ്ടായത്. അനുഷ പാൽ എന്ന നാല്പതുകാരിയെ പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തു.
Samayam Malayalam Anusha Pal


നിർമാണ കരാറുകാരനായ ലഖൻ മാളവ്യയുടെയും മോഹിനിയുടെയും മകളാണ് കൊല്ലപ്പെട്ടത്. അഞ്ച് വയസുകാരനായ മൂത്ത മകനെ സ്‌കൂളിൽ കൊണ്ട് വിട്ട ശേഷം വീട്ടിൽ മടങ്ങിയെത്തിയ മോഹിനി മകളെ കാണാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചു. അയൽവാസികളും നടത്തി. കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഹബീബ്‌ഗഞ്ച് നൽകുകയായിരുന്നു.

ലഖനും മോഹിനിയും താമസിക്കുന്ന കെട്ടിടത്തിൽ അയൽവാസിയായിരുന്നു അനുഷ പാൽ. അനുഷയുടെ വീട്ടിൽ അപരിചിതരായ പുരുഷന്മാർ നിത്യസന്ദർശകരായിരുന്നതിനെ മോഹിനി ചോദ്യം ചെയ്തു. വർഷങ്ങൾക്ക് മുൻപ് ഭർത്താവുപേക്ഷിച്ച് പോയ അനുഷ മകനൊപ്പമാണ് താമസിച്ചിരുന്നത്. അപരിചിതരായ പുരുഷന്മാർ എപ്പോഴും അവിടെ വരുന്നത് ശരിയല്ലെന്ന് മോഹിനി പറഞ്ഞതിനെ തുടർന്നുള്ള പകയാണ് അനുഷയെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.

അയൽവാസിയായ മറ്റൊരാളുടെ വീട്ടിൽ കുട്ടിയുണ്ടാകുമെന്ന ധാരണയിലായിരുന്നു മോഹിനി. എന്നാൽ, അവിടെയും മകളെ കണ്ടെത്താൻ കഴിയാതായതോടെയാണ് പോലീസിനെ സമീപിച്ചത്. അതെ കെട്ടിടത്തിൽ താമസിച്ചിരുന്ന സന്ധ്യ എന്ന സ്ത്രീയാണ് പോലീസിനോട് അനുഷയെ കുറിച്ച് പറഞ്ഞത്. അനുഷയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് സന്ധ്യ അനുഷയ്‍ക്കെതിരെ മൊഴി നൽകിയത്. പോലീസ് ചോദ്യം ചെയ്യലിൽ അനുഷ പരസ്‌പര വിരുദ്ധമായി സംസാരിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു.

ഷഹ്‌പുരയിലെ വിജനമായ സ്ഥലത്ത് കുട്ടിയെ കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് അനുഷ നൽകിയ മൊഴി. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചെങ്കിലും കുട്ടിക്ക് അനക്കമുണ്ടെന്ന് മനസിലായതിനെ തുടർന്ന് മഴവെള്ളം കെട്ടിക്കിടന്ന റോഡിലെ കുഴിയിൽ കുട്ടിയെ മുക്കിക്കൊന്നുവെന്ന് അനുഷ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം തിരികെയെത്തിയെന്നും അനുഷ പറഞ്ഞു. അനുഷ നൽകിയ മൊഴിയനുസരിച്ച് പ്രദേശത്ത് തെരച്ചിൽ നടത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്