ആപ്പ്ജില്ല

യുപിയില്‍ പോലീസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആറ് മാസമായി യുവതിയെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് പരാതി.

Samayam Malayalam 18 Oct 2020, 2:14 pm
ലക്‌നൗ: പോലീസുകാരന്‍ പീഡനത്തിനിരയാക്കിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുപിയിലെ രാംപൂരിലാണ് സംഭവം. യുവതിയെ പീഡനത്തിനിരയാക്കിയ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Samayam Malayalam rape
പ്രതീകാത്മക ചിത്രം


Also Read: 'കേരളം വലിയ വില കൊടുക്കുന്നു'; കൊവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അമിത് കുമാറിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജയിലിലേക്ക് അയച്ചു. അമിതിനെ സസ്‌പെന്‍ഡ് ചെയ്തതായും പോലീസ് പറഞ്ഞു. 'കോണ്‍സ്റ്റബിള്‍ വീട്ടിലേക്ക് കയറിവന്ന് ഭാര്യയെ പീഡിപ്പിച്ചെന്നും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും കാണിച്ചുകൊണ്ട് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. പരിശോധനയില്‍ പരിക്കുകളൊന്നും കണ്ടില്ല. യുവതിയുടെ മൊഴി അനുസരിച്ച് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു', എസ് പി ഷോഗുന്‍ ഗൗതം പറഞ്ഞു.

Also Read: തിന്മയ്ക്ക് മേൽ നന്മ ജയം നേടട്ടെ; നവരാത്രി ആശംസകളുമായി ജോ ബൈഡനും കമലാ ഹാരിസും

ഇതിനുശേഷമാണ് യുവതി വിഷം കഴിച്ചത്. ആറ് മാസമായി യുവതിയെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് പരാതി. പരാതി നല്‍കിയതിന് പിന്നാലെ ഇത് പിന്‍ പിന്‍വലിക്കാന്‍ പോലീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്