പാറശാല: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവോണദിവസമാണ് കുളത്തൂർ നല്ലൂർവെട്ടം കാവുങ്ങൽ വീട്ടിൽ ഷീബ (36) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീബയുടെ ഭർത്താവ് സുനി (41) ലിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഷീബ വീടിന്റെ രണ്ടാം നിലയിലെ ഫാനിൽ തൂങ്ങി മരിച്ചെന്നായിരുന്നു സുനിൽ ആദ്യം നൽകിയ മൊഴി. ഷീബ ഫാനിൽ തൂങ്ങി നിൽക്കുന്നത് മകനാണ് ആദ്യം കണ്ടതെന്നും ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെന്നും സുനിൽ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ, ഷീബയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആന്തരിക ക്ഷതം ഉള്ളതായി രേഖപ്പെടുത്തി. തുടർന്ന് സുനിലിനെ പൊഴിയൂർ സിഐ ഒ.എ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിനിടെ സുനിൽ നടന്ന സംഭവങ്ങൾ പോലീസിനോട് വിവരിച്ചു. തിരുവോണത്തിന്റെ തലേ ദിവസം സുനിൽ വീട്ടിൽ മദ്യപിച്ചെത്തിയതിനെ തുടർന്ന് വഴക്കുണ്ടായി. വഴക്കുണ്ടായതിനെ തുടർന്നുള്ള ദേഷ്യത്തിൽ ഷീബ കഴുത്തിൽ കയർ കുരുക്കി തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഇത് കണ്ട സുനിൽ കഴുത്തിൽ നിന്ന് കയറഴിച്ച് ഷീബയെ കട്ടിലിൽ കിടത്തി. ഷീബ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ സുനിൽ തലവണയുപയോഗിച്ച് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചു.
ചോദ്യം ചെയ്യലിനിടെ സുനിൽ നടന്ന സംഭവങ്ങൾ പോലീസിനോട് വിവരിച്ചു. തിരുവോണത്തിന്റെ തലേ ദിവസം സുനിൽ വീട്ടിൽ മദ്യപിച്ചെത്തിയതിനെ തുടർന്ന് വഴക്കുണ്ടായി. വഴക്കുണ്ടായതിനെ തുടർന്നുള്ള ദേഷ്യത്തിൽ ഷീബ കഴുത്തിൽ കയർ കുരുക്കി തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഇത് കണ്ട സുനിൽ കഴുത്തിൽ നിന്ന് കയറഴിച്ച് ഷീബയെ കട്ടിലിൽ കിടത്തി. ഷീബ മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ സുനിൽ തലവണയുപയോഗിച്ച് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസിനോട് സമ്മതിച്ചു.