കൂട്ടുകാരുമൊത്തുള്ള പാര്‍ട്ടിക്കിടയില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ വേസ്റ്റ് ബാഗിലാക്കി ബിന്നിലിട്ടു. റഷ്യയിലെ റ്യാസൻ ഒബ്‍ലാസിലാണ് സംഭവമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 31 കാരി യൂലിയ ആണ് സ്വന്തം കുഞ്ഞിനെ വേസ്റ്റ് ബിന്നിലുപേക്ഷിച്ച് തിരികെ പാര്‍ട്ടിയില്‍ ജോയിന്‍ ചെയ്തത്.
സ്വന്തം വീട്ടില്‍ കൂട്ടുകാരുമൊത്തുള്ള മദ്യപാന പാര്‍ട്ടിക്കിടയിലാണ് യൂലിയയ്ക്ക് വേദന അനുഭവപ്പെട്ടത്. നേരെ ടോയ്‍ലറ്റില്‍ പോയി പ്രസവിച്ച യൂലിയ അപ്പോള്‍ത്തന്നെ കുഞ്ഞിനെ വേസ്റ്റ് ബാഗിലാക്കി പുറത്തുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുകയായിരുന്നു. തിരിച്ച് പാര്‍ട്ടിക്കെത്തിയ യൂലിയ ആരോടും ഒന്നും പറയാതെ പാര്‍ട്ടി തുടരുകയായിരുന്നു.
വേസ്റ്റ് ബിന്നില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വഴിയാത്രക്കാരിയാണ് പോലീസിനും ആംബുലന്‍സിനും ഫോൺ ചെയ്തത്. അപ്പോഴേക്കും രണ്ട് മണിക്കൂറോളം കഴിഞ്ഞിരുന്നു. കുഞ്ഞിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാറായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് സമീപ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ യൂലിയയുടെ ബാത്ത്‍റൂമിലും വീട്ടിലും രക്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെ ചോദ്യം ചെയ്തത്. യൂലിയക്ക് ഈ കുഞ്ഞിനെകൂടാതെ മൂന്നു വയസും നാലു വയസുമുള്ള രണ്ട് മക്കൾ കൂടിയുണ്ട്. മൂന്നാമതൊരു കുഞ്ഞിനെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു യുവതി. കളയുന്നതിന് മുമ്പ് കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു പോലും നോക്കിയില്ലെന്ന് യൂലിയ പോലീസിനോട് പറഞ്ഞു.
കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മൂത്ത രണ്ട് കുട്ടികളുടെ രക്ഷാകര്‍തൃ സ്ഥാനത്ത് നിന്ന് യൂലിയയെ അടിയന്തിരമായി മാറ്റിയിട്ടുണ്ടെന്ന് റഷ്യൻ പോലീസ് സ്ഥിരീകരിച്ചു. അമിതമായി മദ്യപിച്ചിരുന്ന യൂലിയ മനോനില തെറ്റിയ നിലയിലാണ് പ്രതികരിക്കുന്നതെന്നും അവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമേ മറ്റുകാര്യങ്ങൾ അറിയിക്കാനാവൂ എന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.
സ്വന്തം വീട്ടില്‍ കൂട്ടുകാരുമൊത്തുള്ള മദ്യപാന പാര്‍ട്ടിക്കിടയിലാണ് യൂലിയയ്ക്ക് വേദന അനുഭവപ്പെട്ടത്. നേരെ ടോയ്‍ലറ്റില്‍ പോയി പ്രസവിച്ച യൂലിയ അപ്പോള്‍ത്തന്നെ കുഞ്ഞിനെ വേസ്റ്റ് ബാഗിലാക്കി പുറത്തുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുകയായിരുന്നു. തിരിച്ച് പാര്‍ട്ടിക്കെത്തിയ യൂലിയ ആരോടും ഒന്നും പറയാതെ പാര്‍ട്ടി തുടരുകയായിരുന്നു.
വേസ്റ്റ് ബിന്നില്‍ നിന്ന് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് വഴിയാത്രക്കാരിയാണ് പോലീസിനും ആംബുലന്‍സിനും ഫോൺ ചെയ്തത്. അപ്പോഴേക്കും രണ്ട് മണിക്കൂറോളം കഴിഞ്ഞിരുന്നു. കുഞ്ഞിനെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിരുന്നില്ല. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാറായ അവസ്ഥയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് സമീപ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ യൂലിയയുടെ ബാത്ത്‍റൂമിലും വീട്ടിലും രക്തം കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെ ചോദ്യം ചെയ്തത്. യൂലിയക്ക് ഈ കുഞ്ഞിനെകൂടാതെ മൂന്നു വയസും നാലു വയസുമുള്ള രണ്ട് മക്കൾ കൂടിയുണ്ട്. മൂന്നാമതൊരു കുഞ്ഞിനെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു യുവതി. കളയുന്നതിന് മുമ്പ് കുഞ്ഞ് ആണാണോ പെണ്ണാണോ എന്നു പോലും നോക്കിയില്ലെന്ന് യൂലിയ പോലീസിനോട് പറഞ്ഞു.
കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മൂത്ത രണ്ട് കുട്ടികളുടെ രക്ഷാകര്‍തൃ സ്ഥാനത്ത് നിന്ന് യൂലിയയെ അടിയന്തിരമായി മാറ്റിയിട്ടുണ്ടെന്ന് റഷ്യൻ പോലീസ് സ്ഥിരീകരിച്ചു. അമിതമായി മദ്യപിച്ചിരുന്ന യൂലിയ മനോനില തെറ്റിയ നിലയിലാണ് പ്രതികരിക്കുന്നതെന്നും അവരെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷമേ മറ്റുകാര്യങ്ങൾ അറിയിക്കാനാവൂ എന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു.