ആപ്പ്ജില്ല

കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരണം; വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് ഭര്‍ത്താവിന്‍റെ ഭീഷണി

രണ്ട് സ്ത്രീകൾക്ക് ഒപ്പം ജീവിക്കാന്‍ അയാള്‍ക്ക് താല്‍പര്യമുണ്ടെന്നും അതിനായി തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പറയുന്നു. തന്‍റെ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം ആണ് യുവാവിനെ വിവാഹം കഴിച്ചതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി

Samayam Malayalam 31 May 2020, 11:16 am
ഗുജറാത്ത്: കാമുകിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ വിസമ്മതിച്ച ഭാര്യയെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി. ഗുജറാത്തിലെ ഖേഡ ജില്ലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാമുകിയുമായി സംസാരിക്കാൻ ഭർത്താവ് തന്നെ നിർബന്ധിച്ചതായും രണ്ട് സ്ത്രീകൾക്ക് ഒപ്പം ജീവിക്കാന്‍ അയാള്‍ക്ക് താല്‍പര്യമുണ്ടെന്നും അതിനായി തന്നെ നിര്‍ബന്ധിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Samayam Malayalam പ്രതീക്തമക ചിത്രം


Also Read: 12കാരൻെറ മൃതദേഹം ചവറ്റുകൂനയിൽ; കൊലപാതകമെന്ന് സംശയം
സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന ഭർത്താവ് നാദിയാദ് പട്ടണത്തിലെ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണെന്നും ഈ വർഷം ജനുവരി 14 നാണ് താന്‍ ഭർത്താവിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്നും യുവതി പറയുന്നു. തുടര്‍ന്ന് കാമുകിയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാൻ ഭര്‍ത്താവ് ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ അതിനെ എതിർത്തപ്പോൾ അദ്ദേഹം എന്നെ അടിക്കുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാമുകിയുമായി സംസാരിക്കാൻ അദ്ദേഹം എന്നെ നിർബന്ധിക്കുകയും ചെയ്തു എന്ന് യുവതി പറഞ്ഞു.

Also Read: സഹോദരങ്ങൾ തമ്മിൽ വഴക്ക്; തടയാനെത്തിയ പിതാവ് മകന്‍റെ അടിയേറ്റ് മരിച്ചു: സംഭവം തിരൂരിൽ

ഗർഭിണിയായ തന്നെ മെയ് 14ന് ഒരു ഡോക്ടറെ കാണാന്‍ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ട് പോയി. എന്നാല്‍ ഡോക്ടറുടെ അടുത്തേക്ക് പോകുന്നതിനുപകരം മറ്റൊരു സ്ഥലത്തേക്കാണ് കൊണ്ട് പോയത്.
അവിടെവെച്ച് അദ്ദേഹം എന്നെ മർദ്ദിക്കുകയും ചില പേപ്പറിൽ ഒപ്പിടാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു എന്ന് യുവതി പറയുന്നു. എന്നെയും എന്‍റെ കുട്ടിയെയും കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ഒരു പേപ്പറില്‍ തന്നെ കൊണ്ട് അയാള്‍ ഒപ്പിടീപ്പിച്ചു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം ആണ് യുവാവിനെ വിവാഹം കഴിച്ചതെന്ന് യുവതി പോലീസിന് നല്‍കി പരാതിയില്‍ പറയുന്നു.



ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്