ഓച്ചിറ: സഹോദരന്റെ മൃതദേഹം ചാക്കിൽകെട്ടി കൊണ്ടുപോയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ചാക്കിൽ കെട്ടി ബൈക്കിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. ശിവകാശി സ്വദേശിയായ യുവതിയെയാണ് കസ്റ്റഡിയിലെടുത്തത്. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിച്ചിരുന്ന കസ്തൂരി (35)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്തൂരിയുടെ സഹോദരൻ മൈക്കിൾ രാജി(21)ന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടി കൊണ്ടുപോയത്. മൈക്കിൾ രാജിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാൻ കൊണ്ട് പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കസ്തൂരി ഭർത്താവ് മാസാണം (40), എട്ടു വയസുകാരിയായ മകൾ എന്നിവരോടൊപ്പമാണ് സഹോദരന്റെ മൃതദേഹവുമായി പുറപ്പെട്ടത്. മൃതദേഹത്തിന്റെ കാലിന് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തട്ടി പരിക്കേറ്റിരുന്നു.
ചെങ്ങന്നൂർ പാണ്ടനാടുള്ള വീടിന് സമീപം മൃതദേഹം മറവു ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ യാത്രക്കിടെ മഴ പെയ്തതോടെ മൃതദേഹം ഒരു കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽ നിർത്തിയ ശേഷം മാസാണം അവിടെ നിന്ന് പോയി. മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മാസാണം തിരികെ വരാതിരുന്നതിനെ തുടർന്ന് കസ്തൂരി മറ്റ് ബന്ധുക്കളെ വിളിച്ചു വരുത്തി. എന്നാൽ, ബന്ധുക്കൾ കൈയ്യൊഴിഞ്ഞതോടെ സഹോദരന്റെ മൃതദേഹം കസ്തൂരി സർക്കാർ ആശുപത്രിയിലെത്തിച്ചു.
ആശുപത്രി അധികൃതരോട് സഹോദരന്റെ മരണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിശ്വാസ യോഗ്യമായിരുന്നില്ല. തങ്ങൾ കടത്തിണ്ണയിൽ കഴിയുന്നവരാണെന്നും സഹോദരന് അസുഖമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്നും കസ്തൂരി പറഞ്ഞു.ആശുപത്രിയിൽ എത്തിക്കുന്നതിനിടെ സഹോദരൻ മരിച്ചെന്നാണ് കസ്തൂരി പറഞ്ഞത്. എന്നാൽ, ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മൈക്കിൾ രാജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ് കസ്തൂരിയെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
കസ്തൂരിയുടെ സഹോദരൻ മൈക്കിൾ രാജി(21)ന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടി കൊണ്ടുപോയത്. മൈക്കിൾ രാജിനെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്യാൻ കൊണ്ട് പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കസ്തൂരി ഭർത്താവ് മാസാണം (40), എട്ടു വയസുകാരിയായ മകൾ എന്നിവരോടൊപ്പമാണ് സഹോദരന്റെ മൃതദേഹവുമായി പുറപ്പെട്ടത്. മൃതദേഹത്തിന്റെ കാലിന് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തട്ടി പരിക്കേറ്റിരുന്നു.
ചെങ്ങന്നൂർ പാണ്ടനാടുള്ള വീടിന് സമീപം മൃതദേഹം മറവു ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ യാത്രക്കിടെ മഴ പെയ്തതോടെ മൃതദേഹം ഒരു കടത്തിണ്ണയിൽ കിടത്തി, കസ്തൂരിയെ കാവൽ നിർത്തിയ ശേഷം മാസാണം അവിടെ നിന്ന് പോയി. മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മാസാണം തിരികെ വരാതിരുന്നതിനെ തുടർന്ന് കസ്തൂരി മറ്റ് ബന്ധുക്കളെ വിളിച്ചു വരുത്തി. എന്നാൽ, ബന്ധുക്കൾ കൈയ്യൊഴിഞ്ഞതോടെ സഹോദരന്റെ മൃതദേഹം കസ്തൂരി സർക്കാർ ആശുപത്രിയിലെത്തിച്ചു.
ആശുപത്രി അധികൃതരോട് സഹോദരന്റെ മരണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിശ്വാസ യോഗ്യമായിരുന്നില്ല. തങ്ങൾ കടത്തിണ്ണയിൽ കഴിയുന്നവരാണെന്നും സഹോദരന് അസുഖമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്നും കസ്തൂരി പറഞ്ഞു.ആശുപത്രിയിൽ എത്തിക്കുന്നതിനിടെ സഹോദരൻ മരിച്ചെന്നാണ് കസ്തൂരി പറഞ്ഞത്. എന്നാൽ, ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മൈക്കിൾ രാജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്നാണ് കസ്തൂരിയെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.