ആപ്പ്ജില്ല

സഹോദരിയുടെ കുട്ടിയെ കൊന്ന് മൃതദേഹം അലമാരയിൽ സൂക്ഷിച്ചു; കൊല്ലപ്പെട്ടത് രണ്ട് വയസുകാരൻ, യുവതി അറസ്‌റ്റിൽ

കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംശയം തോന്നിയ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറിയിലെ അലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്

Samayam Malayalam 8 Aug 2020, 11:12 pm
കൊൽക്കത്ത: രണ്ട് വയസുകാരനെ കൊന്ന് മൃതദേഹം അലമാരയിൽ സൂക്ഷിച്ച യുവതി അറസ്‌റ്റിൽ. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലാണ് സംഭവം. സഹോദരിയുടെ മകനെയാണ് താജ്‌മീര ബീബി എന്ന സ്‌ത്രീയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: 'ആണ്‍കുഞ്ഞ് ജനിക്കാത്തത് കുറ്റം'; അമ്മ പെണ്‍മക്കളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കി

ബിർഭം ജില്ലയിലെ ബോൾപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാശിപൂർ ഗ്രാമത്തിലാണ് കൃത്യം നടന്നത്. വെള്ളിയാഴ്‌ച രാത്രി യുവതിയുടെ മുറിയിലെ അലമാരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഏഴ് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു.

കുടുംബപ്രശ്‌നത്തെ തുടർന്നാണ് താജ്‌മീര ബീബി സഹോദരിയുടെ മകനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും പ്രദേശത്ത് തെരച്ചിൽ നടത്തി. പോലീസിൽ പരാതി നൽകുകയും ചെയ്‌തു. കുടുംബത്തിൽ നടന്ന പ്രശ്‌നങ്ങൾ അന്വേഷിച്ചറിഞ്ഞ പോലീസ് സംശയം തോന്നി യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയിൽ നിന്ന് രണ്ട് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്.

Also Read: കൊറോണയെ തുരത്താൻ 'ഭാഭിജി പപ്പടം' കഴിക്കാനാവശ്യപ്പെട്ട കേന്ദ്ര മന്ത്രിയ്ക്കും കൊവിഡ്

കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ?, കൊലപാതകത്തിന് കാരണമായ സാഹചര്യം എന്തായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്