വെല്ലൂര്‍: രാത്രി സിനിമ കണ്ട് മടങ്ങുകയായിരുന്ന യുവതിയെ അഞ്ചുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂരസംഭവം നടന്നത്. കട്പാഡി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രിയാണ് യുവതി പീഡനത്തിനിരയായത്. നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി. സിനിമ കഴിഞ്ഞ് ആശുപത്രിയിലേക്ക് മടങ്ങുന്നതിനിടെയാണ് കൃത്യം നടന്നത്.
Also Read : പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ക്രൂര മർദ്ദനം; 22കാരിയെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു
പീഡനത്തിനിരയായ യുവതി ഇ-മെയിലിലൂടെ പരാതി സമർപ്പിച്ചതിന് ശേഷമാണ് വാർത്ത പുറത്ത് വരുന്നത്. ഷെയർ ഓട്ടോയിൽ ആൺ സുഹൃത്തിനൊപ്പം മടങ്ങുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. കുറച്ച് ദൂരം പിന്നിട്ടതോടെ ബലം പ്രയോഗിച്ച സംഘം ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
Also Read : 'ലൈംഗികബന്ധത്തിന് എത്തിയപ്പോൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു'; കാമുകിയെ യുവാവ് കുത്തിക്കൊന്നു
യുവതിയുടെയും സുഹൃത്തിന്റെയും കൈയ്യിലുണ്ടായിരുന്ന 40,000 രൂപയും സ്വര്‍ണാഭരണങ്ങളും അക്രമികള്‍ കൈക്കലാക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പോലീസ് കേസ് അന്വേഷിച്ചത്. പ്രതികളില്‍ രണ്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലേക്കും അയച്ചു.