ആപ്പ്ജില്ല

വിവാഹ മോചനത്തിന് പിന്നാലെ മക്കളെ പാലത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്നു; ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്‌ത്രീക്കെതിരെ പ്രതിഷേധം ശക്തം

വിവാഹമോചനം നേടിയിട്ട് ആഴ്‌ചകൾ മാത്രം അവശേഷിക്കെയാണ് യുവതി തൻ്റെ മക്കളെയും പാലത്തിൽ നിന്ന് നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല

Samayam Malayalam 23 Oct 2020, 2:20 pm
ബാഗ്‌ദാദ്: വിവാഹമോചനം നേടിയതിന് പിന്നാലെ മൂന്നും രണ്ടും വയസുള്ള മക്കളെ യുവതി നദിയിലെറിഞ്ഞ് കൊന്നു. ഇറാഖിലെ ടൈഗ്രിസ് നദിയിലേക്കാണ് യുവതി കുട്ടികളെ വലിച്ചെറിഞ്ഞത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യത്ത് സ്‌ത്രീയെ അനുകൂലിച്ചും എതിർത്തും ആരോപണങ്ങൾ ശക്തമായി.
Samayam Malayalam സിസിടിവി ദൃശ്യങ്ങൾ. Photo: Twitter
സിസിടിവി ദൃശ്യങ്ങൾ. Photo: Twitter


Also Read: പരേതയായ ഭര്‍തൃമാതാവിന്‍റെ മുഷിഞ്ഞ സാരി ധരിക്കാന്‍ നിര്‍ബന്ധിച്ച് നിരന്തരം പീഡനം; 27കാരി തൂങ്ങിമരിച്ച നിലയില്‍

കഴിഞ്ഞ ഞായറാഴ്‌ചയാണ് യുവതി കുട്ടികളെ ടൈഗ്രിസ് നദിക്ക് കുറുകേയുള്ള അൽ-ഐമ്മ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞത്. സമീപത്തെ സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിയുകയായിരുന്നു. രാത്രിയിൽ പാലത്തിലൂടെ നടന്നുവന്ന ഇവർ കുട്ടികളെ നദിയിലേക്ക് എറിയുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകരാണ് കണ്ടെടുത്തത്.

സംഭവത്തിന് പിന്നാലെ യുവതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇവർ കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. ഭർത്താവുമായുള്ള പ്രശ്‌നങ്ങളും തർക്കങ്ങളുമാണ് കുട്ടികളെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ദമ്പതികൾ വിവാഹ മോചനം നേടിയതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; രോഗം സ്ഥിരീകരിച്ചത് 54,366 പേർക്ക്, 690 മരണങ്ങൾ കൂടി

കുട്ടികൾ മരിച്ചതറിഞ്ഞ് പിതാവ് സംഭവസ്ഥലത്തെത്തി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. യുവതിയുടെ ക്രൂരത ഇറാഖിൽ ചർച്ചയായതോടെ കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കാൻ പോലീസ് തയ്യാറായിട്ടില്ല. സ്‌ത്രീയെ അനുകൂലിച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ വാദങ്ങൾ ശക്തമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്