ഹൈദരാബാദ്: കാമുകിയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഒഴുക്കിയ യുവാവ് അറസ്റ്റിൽ. മെക്കാനിക്കൽ എഞ്ചിനീയറായ സുനിൽ എന്ന യുവാവാണ് കൃത്യത്തിനു പിന്നിൽ. സോഫ്റ്റ്വെയർ എഞ്ചിനീയറായ 25കാരിയാണ് കൊല്ലപ്പെട്ട യുവതി. ഹൈദരാബാദിനടുത്ത മേഡ്ചലിലാണ് സംഭവം. ഞായറാഴ്ചയാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. യുവതിയെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാൽ കൊലപ്പെടുത്തി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുന്നെന്ന് സുനിൽ പോലീസിനോട് പറഞ്ഞു. പ്രദേശവാസികളുടെ ശ്രദ്ധയിലാണ് സ്യൂട്ട്കേസ് ആദ്യം പെട്ടത്. പോലീസെത്തി സ്യൂട്ട്കേസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് നാലിനാണ് യുവതിയെ കാണാതായത്.
യുവതിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുനിൽ മസ്ക്കറ്റിലേക്ക് പോകാനിരിക്കുകയായിരുന്നു. പെൺകുട്ടിയും സുനിലിനോടൊപ്പം പോകാൻ ആഗ്രഹിച്ചെന്നും അതിനാൽ നാലിന് യുവതിയെ വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങിയെന്നും മാതാപിതാക്കൾ പരാതിയിൽ പറഞ്ഞു.
എന്നാൽ യുവതിയുമായി സുനിൽ മസ്ക്കറ്റിലേക്ക് പോകാതെ സമീപത്തെ ലോഡ്ജിലേക്ക് പോകുകയും ഒരു ദിവസത്തിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും പിന്നീട് സ്യൂട്ട്കേസിലാക്കി മേഡ്ചലിലെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സുനിൽ വർഷങ്ങളായി ഹൈദരാബാദിലാണ് താമസം. ബീഹാർ സ്വദേശിയാണ് ഇയാൾ. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
യുവതിയെ കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് സുനിൽ മസ്ക്കറ്റിലേക്ക് പോകാനിരിക്കുകയായിരുന്നു. പെൺകുട്ടിയും സുനിലിനോടൊപ്പം പോകാൻ ആഗ്രഹിച്ചെന്നും അതിനാൽ നാലിന് യുവതിയെ വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങിയെന്നും മാതാപിതാക്കൾ പരാതിയിൽ പറഞ്ഞു.
എന്നാൽ യുവതിയുമായി സുനിൽ മസ്ക്കറ്റിലേക്ക് പോകാതെ സമീപത്തെ ലോഡ്ജിലേക്ക് പോകുകയും ഒരു ദിവസത്തിനു ശേഷം യുവതിയെ കൊലപ്പെടുത്തുകയും പിന്നീട് സ്യൂട്ട്കേസിലാക്കി മേഡ്ചലിലെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സുനിൽ വർഷങ്ങളായി ഹൈദരാബാദിലാണ് താമസം. ബീഹാർ സ്വദേശിയാണ് ഇയാൾ. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.