പൂനെ: ബലാത്സംഗശ്രമത്തെ ചെറുത്ത 37 കാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഈ ക്രൂരത. ബുധനാഴ്ച പുനെയിലെ ഷിറൂര്‍ തഹ്‌സിലിലെ നവേര ഗ്രാമത്തിലാണ് സംഭവം നടന്നത്. പരിക്കേറ്റ യുവതിയെ പിന്നീട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Also Read: അമേരിക്കൻ പ്രസിഡന്റിനെ ഇന്നറിയാം; വിജയം സുനിശ്ചിതമെന്ന് ബൈഡൻ, പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍
ബുധനാഴ്ച രാത്രി വീടിന് പുറത്ത് മലമൂത്രവിസര്‍ജ്ജനത്തിന് പോയ സ്ത്രീയെ അജ്ഞാതനായ ഒരാള്‍ പിന്നില്‍ നിന്ന് കയറി പിടിക്കുകയായിരുന്നു. ആക്രമണത്തെ ചെറുത്തപ്പോള്‍ മൂര്‍ച്ചയേറിയ ഒരു ആയുധം ഉപയോഗിച്ച് പ്രതി യുവതിയുടെ കണ്ണില്‍ കുത്തുകയായിരുന്നു.
യുവതി അലറി കരഞ്ഞതോടെ, അയല്‍വാസികളെല്ലാം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന്, പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: 70 ലക്ഷം നേടുന്ന ആ ഭാഗ്യശാലി ആര്? നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിയ്ക്ക്
പുനെ എസ്പി അഭിനവ് ദേശ്മുഖ് അന്വേഷണ സംഘത്തോടൊപ്പം അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഷിരുര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Also Read: അമേരിക്കൻ പ്രസിഡന്റിനെ ഇന്നറിയാം; വിജയം സുനിശ്ചിതമെന്ന് ബൈഡൻ, പലയിടത്തും പ്രതിഷേധ പ്രകടനങ്ങള്‍
ബുധനാഴ്ച രാത്രി വീടിന് പുറത്ത് മലമൂത്രവിസര്‍ജ്ജനത്തിന് പോയ സ്ത്രീയെ അജ്ഞാതനായ ഒരാള്‍ പിന്നില്‍ നിന്ന് കയറി പിടിക്കുകയായിരുന്നു. ആക്രമണത്തെ ചെറുത്തപ്പോള്‍ മൂര്‍ച്ചയേറിയ ഒരു ആയുധം ഉപയോഗിച്ച് പ്രതി യുവതിയുടെ കണ്ണില്‍ കുത്തുകയായിരുന്നു.
യുവതി അലറി കരഞ്ഞതോടെ, അയല്‍വാസികളെല്ലാം സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തി. അപ്പോഴേയ്ക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന്, പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: 70 ലക്ഷം നേടുന്ന ആ ഭാഗ്യശാലി ആര്? നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിയ്ക്ക്
പുനെ എസ്പി അഭിനവ് ദേശ്മുഖ് അന്വേഷണ സംഘത്തോടൊപ്പം അക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ഷിരുര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.