ജയ്പൂർ: രാജസ്ഥാനിൽ ഇരുട്ടിന്റെ മറവിൽ നാൽപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാൽനടയായി വീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റിയതിനെ തുടർന്ന് സ്കൂൾ കെട്ടിടത്തിൽ അഭയംതേടിയ യുവതിയാണ് അർധരാത്രി ക്രൂരമായ ബലാത്സംഗത്തിനിരയായത്. അജ്മീർ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരുമാസത്തോളമായി രാജസ്ഥാനിലെ സവായി മധോപൂർ ജില്ലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു യുവതി. സംഭവം നടന്ന ദിവസം വ്യാഴാഴ്ച ജയ്പൂരിലേക്ക് നടക്കാൻ തീരുമാനിച്ച യുവതിക്ക് രാത്രിയിൽ വഴിതെറ്റി. തുടർന്ന് ബറക്കന്തി ഗ്രാമത്തിലെത്തിയ യുവതി അവിടെയുള്ള ഒരു സ്കൂളിൽ അന്നേദിവസം രാത്രി കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. ഇതിനിടെ അർധരാത്രി രണ്ടുമണിയോടെ സ്കൂൾ കെട്ടിടത്തിലെത്തിയ പ്രതികൾ യുവതി തനിച്ചാണെന്ന് മനസ്സിലാക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് സവായ് മധോപൂർ എസ്‍പി സുധീർ ചൗധരി പറഞ്ഞു.
Also Read: സലൂണിൽ മുടിമുറിക്കാനെത്തിയ ആറുപേർക്ക് കൊറോണ; ബാര്‍ബറുടെ ഫലം നെഗറ്റീവ്
സംഭവത്തിനുശേഷം പിറ്റേന്ന് രാവിലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ പരാതി നൽകുകയായിരുന്നു. സവായ് മധോപൂരിലെ ബട്ടോട പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കമൽകർവാൾ, ലഘാൻ റായ്ഗർ, റിഷികേഷ് മീന എന്നിവരാണ് അറസ്റ്റിലായത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരുമാസത്തോളമായി രാജസ്ഥാനിലെ സവായി മധോപൂർ ജില്ലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു യുവതി. സംഭവം നടന്ന ദിവസം വ്യാഴാഴ്ച ജയ്പൂരിലേക്ക് നടക്കാൻ തീരുമാനിച്ച യുവതിക്ക് രാത്രിയിൽ വഴിതെറ്റി. തുടർന്ന് ബറക്കന്തി ഗ്രാമത്തിലെത്തിയ യുവതി അവിടെയുള്ള ഒരു സ്കൂളിൽ അന്നേദിവസം രാത്രി കഴിച്ചുകൂട്ടാൻ തീരുമാനിച്ചു. ഇതിനിടെ അർധരാത്രി രണ്ടുമണിയോടെ സ്കൂൾ കെട്ടിടത്തിലെത്തിയ പ്രതികൾ യുവതി തനിച്ചാണെന്ന് മനസ്സിലാക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് സവായ് മധോപൂർ എസ്‍പി സുധീർ ചൗധരി പറഞ്ഞു.
Also Read: സലൂണിൽ മുടിമുറിക്കാനെത്തിയ ആറുപേർക്ക് കൊറോണ; ബാര്‍ബറുടെ ഫലം നെഗറ്റീവ്
സംഭവത്തിനുശേഷം പിറ്റേന്ന് രാവിലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പ്രതികൾക്കെതിരെ പരാതി നൽകുകയായിരുന്നു. സവായ് മധോപൂരിലെ ബട്ടോട പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മൂന്നംഗസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കമൽകർവാൾ, ലഘാൻ റായ്ഗർ, റിഷികേഷ് മീന എന്നിവരാണ് അറസ്റ്റിലായത്.