പത്തനംതിട്ട: കോഴഞ്ചേരി കുരങ്ങുമലയിൽ പള്ളിപ്പെരുനാളിനിടെ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവുകാലായിൽ പ്രവീൺ എന്ന റിജോയാണ് കൊല്ലപ്പെട്ടത്. കൊലയാളികൾക്കെതിരായി പോലീസ് അന്വേഷണം ആരംഭിച്ചു. ലോഡിങ് തൊഴിലാളിയാണ് റിജോ. പള്ളിപ്പെരുനാളിൽ പ്രദക്ഷിണം കടന്നുപോയപ്പോൾ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ അവസാനിച്ചത്. റിജോയെ സംഘമായാണ് അക്രമിച്ചത്. അക്രമം തടയാനെത്തിയ സന്തോഷ് എന്നയാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റിജോയെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിനുവേണ്ടി ആറന്മുള പോലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസിയായ ദീപുവിന്റെ നേതൃത്വത്തിലാണ് റിജോയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയാണ് ദീപു. നേരത്തെയും സ്ഥലത്ത് അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം റിജോയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊലപാതകം നടന്ന സ്ഥലത്തെത്തി ഫോറൻസിക് സംഘം തെളിവെടുത്തു.
റിജോയെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിനുവേണ്ടി ആറന്മുള പോലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസിയായ ദീപുവിന്റെ നേതൃത്വത്തിലാണ് റിജോയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയാണ് ദീപു. നേരത്തെയും സ്ഥലത്ത് അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം റിജോയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൊലപാതകം നടന്ന സ്ഥലത്തെത്തി ഫോറൻസിക് സംഘം തെളിവെടുത്തു.