ആപ്പ്ജില്ല

ബാറിലുണ്ടായ തർക്കത്തെ തുടർന്ന് വാക്കേറ്റം: യുവാവ് കുത്തേറ്റ് മരിച്ചു

വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഇരുവർക്കും വയറ്റിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ സ്ഥിതി ചെയ്യുന്ന ബാർ ഹോട്ടലിന് സമീപത്ത് വെച്ചാണ് വാക്കുതർക്കമുണ്ടായത്.

Samayam Malayalam 14 Jun 2019, 9:37 am

ഹൈലൈറ്റ്:

  • ഇസ്‌ഹാഖിനന്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ
  • അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
  • ബാറിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam death
പെരിന്തൽമണ്ണ: വാക്ക് തർക്കത്തെ തുടർന്ന് കുത്തേറ്റ യുവാവ് മരിച്ചു. ബാറിൽ വെച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് റോഡിൽ വെച്ചാണ് കുത്തേറ്റത്. പട്ടിക്കാട് കല്ലുവെട്ടി വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇസ്ഹാഖ്‌ (37) ആണ് കുത്തേറ്റ് മരിച്ചു. മുഹമ്മദ് ഇസ്ഹാഖിന്റെ സുഹൃത്ത് ചേരിയത്ത് മുഹമ്മദ് ജസീം (27) ആണ് അറസ്റ്റിലായത്.
ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ് ഇരുവർക്കും വയറ്റിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ സ്ഥിതി ചെയ്യുന്ന ബാർ ഹോട്ടലിന് സമീപത്ത് വെച്ചാണ് വാക്കുതർക്കമുണ്ടായത്. ജിദ്ദയിൽ നിന്ന് അവധിക്കെത്തിയ ഇസ്ഹാഖ്‌ നാട്ടിലെത്തി മടങ്ങി പോകാനായിരിക്കെയാണ് കുത്തേറ്റ് മരിച്ചത്.

ബാറിലുണ്ടായിരുന്ന മറ്റൊരു സംഘവുമായി ജസീമും ഇസ്ഹാഖും തമ്മിൽ വഴക്കുണ്ടായിരുന്നു. ബാറിൽ വെച്ച് കസേര നീക്കിയിട്ടതുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ച് പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ഐഷാബിയാണ് ഇസ്ഹാഖിന്റെ അമ്മ. ഹസ്‌നത്ത് ആണ് ഇസ്ഹാഖിന്റെ ഭാര്യ. ജിഹ ഫാത്തിമ, ആയിഷ ജൽവ, ജിൽബ, മുഹമ്മദ് അയാൻ എന്നിവരാണ് മക്കൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്