കൊച്ചി: പാലച്ചുവടിൽ ജിബിൻ വർഗീസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സദാചാരക്കൊലയെന്ന് പോലീസ്. ആൾക്കൂട്ടം മർദ്ദിച്ച് യുവാവിനെ കൊല്ലുകയായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അനാശാസ്യം ആരോപിച്ചാണ് മർദ്ദിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ജിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിബിന്റെ പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അത് വാഹനാപകടത്തിൽ ഉണ്ടായതല്ലെന്നും കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച് ആൾക്കൂട്ടം ജിബിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ജിബിൻ വർഗീസ് ചക്കരപ്പറമ്പിൽ ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു.
ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിന് അരികിൽ കണ്ടെത്തി. എന്നാൽ, അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തൃക്കാക്കര പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സമീപവാസികൾ ജിബിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന ജിബിൻ ഒമ്പതരയോടെ വീട്ടിലേക്ക് മടങ്ങിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഒരു മണിയോടെ ജിബിൻ വീട്ടിൽ നിന്ന് പുറത്ത് പോയെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. എന്തിനാണ് ജിബിൻ അർധരാത്രിക്ക് ശേഷം പുറത്ത് പോയതെന്ന് ഇപ്പോഴും വ്യക്തമല്ല.
കൊല്ലപ്പെട്ട ജിബിൻ വർഗീസ് ചക്കരപ്പറമ്പിൽ ഇലക്ട്രിക്കൽ ജോലി ചെയ്തു വരികയായിരുന്നു.
ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിന് അരികിൽ കണ്ടെത്തി. എന്നാൽ, അപകടം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തൃക്കാക്കര പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സമീപവാസികൾ ജിബിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന ജിബിൻ ഒമ്പതരയോടെ വീട്ടിലേക്ക് മടങ്ങിയെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഒരു മണിയോടെ ജിബിൻ വീട്ടിൽ നിന്ന് പുറത്ത് പോയെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. എന്തിനാണ് ജിബിൻ അർധരാത്രിക്ക് ശേഷം പുറത്ത് പോയതെന്ന് ഇപ്പോഴും വ്യക്തമല്ല.