ആപ്പ്ജില്ല

Fact Check: ആളുകൾ നോക്കി നിൽക്കേ യുപിയിൽ സ്‌ത്രീയെ കാറിൽ തട്ടിക്കൊണ്ട് പോയി; പ്രചരിച്ച ദൃശ്യത്തിന് പിന്നിലെ സന്ത്യമെന്ത്?

യോഗി ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ പകൽ സമയത്ത് പോലും സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു തട്ടിക്കൊണ്ട് പോകൽ വീഡിയോ പ്രചരിച്ചത്

Samayam Malayalam 7 Oct 2020, 9:18 pm
ഉത്തർപ്രദേശ് (യുപി): ഹാഥ്രസിൽ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യത്ത് ചർച്ചയാകുകയാണ്. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് രൂക്ഷമാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ പകൽ സമയത്ത് സ്‌ത്രീയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
Samayam Malayalam a cctv footage showing abduction of a woman in daylight from karnataka
Fact Check: ആളുകൾ നോക്കി നിൽക്കേ യുപിയിൽ സ്‌ത്രീയെ കാറിൽ തട്ടിക്കൊണ്ട് പോയി; പ്രചരിച്ച ദൃശ്യത്തിന് പിന്നിലെ സന്ത്യമെന്ത്?


Also Read: ഹാഥ്രസിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്

അവകാശവാദം

യുപിയിൽ പകൽ സമയത്ത് പോലും സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന ആരോപണമുയർത്തിയാണ് ഒരു സ്‌ത്രീയെ തട്ടിക്കൊണ്ട് പോകുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. രണ്ട് സ്‌ത്രീകൾ റോഡിലൂടെ നടന്ന് പോകുന്നത് ദൃശ്യത്തിൽ കാണാം. അതിവേഗത്തിലെത്തിയ ഒരു കാറിൽ നിന്ന് ഒരാൾ ഇറങ്ങി യുവതിയെ ബലമായി കാറിനുള്ളിലേക്ക് വലിച്ചിടുന്നതാണ് ദൃശ്യത്തിലുള്ളത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി സ്‌ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കാർ അതിവേഗത്തിൽ ഓടിച്ച് പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഉത്തർപ്രദേശിൽ പകൽ സമയത്ത് പോലും സ്‌ത്രീകൾ സുരക്ഷിതരല്ലെന്ന് ആരോപിച്ചാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.


സത്യാവസ്ഥ എന്ത്?

പ്രചരിച്ച ദൃശ്യം ഉത്തർപ്രദേശിൽ നിന്നല്ലെന്ന് ടൈംസ് ഫാക്‌ട് ചെക്ക് കണ്ടെത്തി. കർണാടകയിലെ കോളറിൽ നിന്നുള്ളതാണ് ഈ ദൃശ്യമെന്ന് പരിശോധനയിൽ കണ്ടെത്തി. ദൃശ്യത്തിലുള്ള റോഡിലെ കടകളുടെ ബോർഡുകളിൽ നിന്നാണ് സ്ഥലം തിരിച്ചറിഞ്ഞത്. പരിശോധനയിൽ ഒരു ‘ഉഗാഡി’ ബാനർ കണ്ടെത്തി. ഹിന്ദു ചാന്ദ്ര കലണ്ടർ മാസമായ ചൈത്രയുടെ ആദ്യ ദിവസം ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ആചരിക്കുന്ന ഉത്സവമാണ് ഉഗാഡി. ഇതുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റ് 15ന് പുറത്തുവിട്ട ഒരു വീഡിയോയും കണ്ടെത്തി.

Also Read: ഹാഥ്രസ് പ്രതികളെ ന്യായീകരിച്ച് രംഗത്തെത്തിയ അഞ്ച് ബിജെപി നേതാക്കൾ

വെർഡിക്റ്റ്

യുപിയിൽ പകൽ സമയത്ത് പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ആരോപിച്ച് പ്രചരിക്കുന്ന ദൃശ്യം കർണാടകയിൽ നിന്നുള്ളതാണെന്ന് ഫാക്‌ട് ചെക്ക് കണ്ടെത്തി. കർണാടകയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഈ സംഭവത്തിന് യുപിയുമായി യാതൊരു ബന്ധവുമില്ലെന്നും ടൈംസ് ഫാക്‌ട് ചെക്ക് കണ്ടെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്