ആപ്പ്ജില്ല

Fact Check: പുതുവര്‍ഷം മുതൽ യുപിഐ ഇടപാടുകള്‍ക്ക് ചെലവേറുമോ ? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്

2021 ജനുവരി ഒന്ന് മുതൽ ഇത്തരത്തിൽ അധിക തുക ഈടാക്കുമെന്നാണ് പ്രചരിക്കുന്നത്. ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ടാണ് ഇത്തരത്തിൽ പരക്കുന്നത്. എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണ് ഇത് എന്ന് കണ്ടെത്തി കഴിഞ്ഞു.

Samayam Malayalam 9 Dec 2020, 7:52 pm
ഡിജിറ്റൽ പണമിടപാടുകള്‍ രാജ്യത്ത് സജ്ജീവമായതോടെ യുപിഐ അക്കൗണ്ടുകള്‍ കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. പണം അയക്കുന്നതിനും ഓൺലൈൻ ഷോപ്പിങ്ങിനും അടക്കം ഇന്ന് നിരവധിയാളുകളാണ് യുപിഐയെ ആശ്രയിക്കുന്നത്.
Samayam Malayalam UPI
പ്രതീകാത്മക ചിത്രം


എന്നാൽ, ഇവർക്കിടയിൽ ഇടിത്തീപോലെ കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. യുപിഐ ഇടപാടുകള്‍ക്ക് കൂടുതൽ നിരക്കുകള്‍ ഈടാക്കുമെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. പുതുവര്‍ഷം മുതൽ ഈ മാറ്റമുണ്ടാകുമെന്നാണ് പ്രചരിക്കുന്നത് എന്നും വാര്‍ത്തയിൽ പറയുന്നു. ഇതോടെ ആളുകള്‍ ആശങ്കയിലാണുള്ളത്.

സത്യം

പൂര്‍ണമായും തെറ്റായ ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും നൽകിയിട്ടില്ല.

കണ്ടെത്തിയ മാര്‍ഗം

ഹിന്ദി മാധ്യമത്തിന്റെ ഒരു സ്ക്രീൻ ഷോട്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തിൽ സമാനമായ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ ഒരു വാര്‍ത്തയും ശ്രദ്ധയിൽ കണ്ടില്ല.

അതുമാത്രമല്ല, ഇത് സംബന്ധിച്ച് നാഷണൽ പെയ്മെന്റ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പും ശ്രദ്ധയിൽപെട്ടു. ഈ വാര്‍ത്താക്കുറിപ്പിൽ ജനുവരി ഒന്ന് മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്.



യു‌പി‌ഐ അധിഷ്ഠിത ഇടപാടുകൾ പ്രതിമാസം 2 ബില്യൺ എത്തിയോടെ ഇടപാട് പരിധി 30 ശതമാനമായി ഉയർത്തി. ഇത് എല്ലാ മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്കും (തേർഡ് പാർട്ടി ആപ്പ് പ്രൊവൈ‍ഡർ) ബാധകമാണ്. 2021 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. യുപിഐ വഴിയുള്ള അപകടസാധ്യതകൾ പരിഹരിക്കുന്നതിനും യുപിഐ ഇടപാടുകൾ വിപുലമാക്കുന്നതിനും ഇത് സഹായിക്കും. യുപിഐ വഴിയുള്ള മൊത്തം ഇടപാടുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് 30 ശതമാനം ഇടപാട് പരിധി കണക്കാക്കുക എന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.



അതിന് പുറമെ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. അടുത്ത വർഷം മുതൽ യുപിഐ ഇടപാടുകൾ ചെലവേറിയതായിരിക്കുമെന്നും മൂന്നാം കക്ഷി ആപ്ലിക്കേഷനുകളിൽ നിന്ന് പണമടയ്ക്കുന്നതിന് അധിക നിരക്ക് ഈടാക്കുമെന്നും ഒരു മാധ്യമ റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്