വാദം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജി ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് ചര്‍ച്ചയായിരിക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുഴിമാടത്തിൽ നിന്നും മുസ്ലീം സ്ത്രീയുടെ മൃതദേഹം പുറത്തെടുത്ത ശേഷം ബലാത്സംഗം ചെയ്യുവാൻ പറഞ്ഞുവെന്നാണ് ബാനര്‍ജിയുടെ ആരോപണം.
ബോളിവുഡ് താരം സ്വരാ ഭാസ്കര്‍ അടക്കമുള്ള പാനല്‍ അംഗങ്ങള്‍ ടിഎംസി നേതാവിന്റെ വിദ്വേഷ പ്രസംഗത്തിന് കൈയ്യടിച്ച് ആര്‍ത്തുവിളിക്കുന്നതും വീഡിയോയിൽ കാണുവാന്‍ സാധിക്കും. കശ്മീരി ആക്ടിവിസ്റ്റായിട്ടുള്ള സുശീൽ പണ്ഡിറ്റിന് ഇതിന് എന്തോ തിരുത്ത് പറയുന്നതായും കാണുവാന്‍ സാധിക്കും. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ
സത്യം ഇങ്ങനെ,
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. ടിഎംസി യുവ നേതാവിന്റെ ആരോപണത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം പൂര്‍ണമായും തെറ്റാണ് എന്ന് കണ്ടെത്തി.
കണ്ടെത്തിയ മാര്‍ഗം,
ഇത് സംബന്ധിച്ച് സമാനമായ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വര്‍ഷം ആദ്യം പ്രചരണത്തിന് സമാനമായ ചര്‍ച്ചകള്‍ നടന്നതായി കണ്ടെത്തി. ദ ടെലിഗ്രാഫ് നാഷണൽ ഡിബേറ്റ് 2020 എന്ന തലക്കെട്ടോടെ ടെലിഗ്രാഫ് ഇത് ചെയ്തിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളിൽ ഇവിടെ കണ്ടെത്താൻ സാധിക്കും.
കീവേഡുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോള്‍ 2017 മാര്‍ച്ച് 25 ഗ്ലോബല്‍ സ്പേസ് വില്ലേജിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിൽ 2007-2009 വര്‍ഷത്തിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെ വേദിയിലിരുത്തി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനാണ് ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. 2017 ജൂലൈ 14ന് ഇതിന്റെ വീഡിയോയും യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.
ഈ സംഭവത്തിൽ തനിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് 2017 ഏപ്രിലിൽ ദേശീയ കോൺഫറൻസ് നേതാവ് ജുനൈദ് മാട്ടുവിന് മാനനഷ്ടത്തിന്റെ നിയമപരമായ നോട്ടീസ് യോഗി നൽകിയിരുന്നു.
വിധി,
സമയം ഫാക്ട് ചെക്ക് സംഘം നടത്തിയ പരിശോധനയിൽ ടിഎംസി നേതാവിന്റെ ആരോപണം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. താന്‍ മരിച്ച മുസ്ലീം സ്ത്രീയേ ബലാത്സംഗം ചെയ്തുവെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടില്ല. ബാനര്‍ജിയുടെ തെറ്റായ വാദമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.