ആപ്പ്ജില്ല

Fact check : കണ്ണ് നനയിക്കുന്ന ഈ പ്രളയ ചിത്രം അസമിൽ നിന്നോ?; ഇതാണ് യഥാർത്ഥ വസ്തുത

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, ബീഹാർ അടക്കമുള്ളിടങ്ങളിൽ വലിയ ദുരിതമാണ് ഉണ്ടാക്കിയത്. നൂറിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. അത്രതന്നെ നാശനഷ്ടങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അതേസമയം, ഈ പ്രളയത്തെക്കുറിച്ച് നിരവധി പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

Samayam Malayalam 28 Jul 2020, 7:51 pm
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, ബീഹാർ അടക്കമുള്ളിടങ്ങളിൽ വലിയ ദുരിതമാണ് ഉണ്ടാക്കിയത്. നൂറിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. അത്രതന്നെ നാശനഷ്ടങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. അതേസമയം, ഈ പ്രളയത്തെക്കുറിച്ച് നിരവധി പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
Samayam Malayalam fact check on a image of a poor family circulated in social media as fighting against flood in bihar and assam
Fact check : കണ്ണ് നനയിക്കുന്ന ഈ പ്രളയ ചിത്രം അസമിൽ നിന്നോ?; ഇതാണ് യഥാർത്ഥ വസ്തുത


​വാദം ഇങ്ങനെ,

പ്രളയത്തിന്റെ ഏറ്റവും ദുരിതം കാണിച്ചു തരുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രളയം വന്നതോടെ ഒരു സാധു കുടുംബം തങ്ങളുടെ കുടിലിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബീഹാറിലെ നിലവിലെ പ്രളയത്തിന്റെ അവസ്ഥ എന്ന പേരിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. അതിൽ ആര്‍ജെഡിയേയും തേജസ്വി യാദവിനേയും എല്ലാം ടാഗ് ചെയ്താണ് ചിത്രം നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ ഇതേ ചിത്രത്തിന് 240ലധികം ഷെയറാണ് ലഭിച്ചിരിക്കുന്നത്.

​മറ്റൊരു വാദം

ഇതേ ചിത്രം മറ്റൊരു പ്രചരണവുമായി രംഗത്തുവന്നിട്ടുണ്ട്. അസമിലെ പ്രളയ ചിത്രം എന്ന പേരിലാണ് ഫെയ്സ്ബുക്കിൽ ആന്റി ഭക്താസ് എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്നും ചിത്രം പങ്കു വയ്ക്കപ്പെട്ടിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ആരും തന്നെ അസമിനെ പരിഗണിക്കുന്നില്ലെന്ന പരാതിയുമായാണ് പോസ്റ്റ് വന്നിരിക്കുന്നത്. ഇതിനും നിരവധി ഷെയറുകളാണ് ഉണ്ടായിരിക്കുന്നത്.

സത്യം ഇങ്ങനെ

ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്ന രണ്ട് വാദങ്ങളും പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തി. പ്രളയത്തിന്റെ കണ്ണ് നനയ്ക്കുന്ന ഈ രണ്ട് ചിത്രങ്ങളും അസമില്‍ നിന്നോ ബീഹാറിൽ നിന്നോ ഉള്ളതല്ല എന്നു മാത്രമല്ല ഇത് ഇന്ത്യയിൽ നിന്നുള്ള ചിത്രം പോലുമല്ല എന്ന് സമയം ഫാക്ട് ചെക്ക് സംഘം കണ്ടെത്തി. ഇത് ബംഗ്ലാദേശിൽ നിന്നുള്ള ചിത്രമാണ്.

​കണ്ടെത്തിയ മാര്‍ഗ്ഗം

ചിത്രങ്ങള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ നടത്തിയ പരിശോധനയിൽ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു പോസ്റ്റിലും ഇതേ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. അതിൽ പ്രളയത്തെ നേരിടാൻ ബംഗ്ലാദേശി കുടുംബം കുടിലിന് മുകളിൽ കയറി ഇരിക്കുന്നു എന്നായിരുന്നു അടിക്കുറിപ്പായി നല്‍കിയിരുന്നത്. തുടര്‍ന്ന് ബംഗ്ലാദേശ് പ്രളയം ബന്ധപ്പെടുത്തി ഗൂഗിളില്‍ നടത്തിയ തെരച്ചിലില്‍ 2015 ഓഗസ്റ്റ് 27 വന്ന വാര്‍ത്ത ശ്രദ്ധയിൽപെട്ടു. ഗ്ലോബല്‍ സിറ്റിസൺ എന്ന പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ ചിത്രത്തിന് പ്രാക്റ്റിക്കല്‍ ആക്ഷൻ എന്നാണ് ഇമേജ് ക്രഡിറ്റ് നല്‍കിയിരിക്കുന്നത്. വിശദമായി പരിശോധിച്ചപ്പോള്‍ ഫ്ലിക്കറിൽ നിന്നും ഈ ചിത്രം കണ്ടെത്തി. 2015 ജനുവരി 12 ന് എടുത്ത ചിത്രമാണ് ഇത്.

വിധി

അസം, ബീഹാറിൽ നിന്നോ പകര്‍ത്തിയ ചിത്രമല്ല ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത് ബംഗ്ലാദേശില്‍ നിന്നും 2015ല്‍ പകര്‍ത്തിയ ചിത്രമാണ്. പഴയ ചിത്രം ഉപയോഗിച്ച് പ്രചരിക്കുന്നത് പൂര്‍ണമായും വ്യാജമായ വാര്‍ത്തയാണ് എന്ന് കണ്ടെത്തി.

Video-കൂട്ടത്തല്ലിനു സ്‌ത്രീകളും കുട്ടികളും; പൊലീസ് കേസെടുത്തു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്