ആപ്പ്ജില്ല

Fact Check: സ്പെഷ്യൽ ട്രെയിനിൽ കുടിയേറ്റ തൊഴിലാളികളെ കുത്തി നിറച്ച് കൊണ്ടുപോയോ? വീഡിയോയുടെ യാഥാർത്ഥ്യം

മുംബൈയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോകുന്ന ശ്രമി ട്രെയിനെന്നായിരുന്നു വീഡിയോക്കൊപ്പം പ്രചരിച്ച ക്യാപ്ഷൻ. സത്യാവസ്ഥ പരിശോധിക്കാം

Samayam Malayalam 17 May 2020, 7:25 pm
ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് മെയ് 15 വെള്ളിയാഴ്ച രാവിലെ വരെ 932 ശ്രമിക് ട്രെയിനുകളായിരുന്നു രാജ്യത്ത് സർവീസ് നടത്തിയത്. കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു ഈ സർവീസുകൾ. എന്നാൽ ഇതേ സമയത്ത് തന്നെ കുടിയേറ്റ തൊഴിലാളികളെ കുത്തിനിറച്ചുള്ള ട്രെയിൻ സർവീസെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.
Samayam Malayalam ബംഗ്ലാദേശിലെ ട്രെയിൻ യാത്ര
ബംഗ്ലാദേശിലെ ട്രെയിൻ യാത്ര


പ്രചരിച്ചതെന്ത് ?

ബോഗിക്ക് പുറത്ത് ഉൾപ്പെടെ നിരവധിയാളുകൾ നിന്നുകൊണ്ട് ട്രെയിൻ സർവീസ് നടത്തുന്ന വീഡിയോയാണ് കൊവിഡ് കാലത്ത് ശ്രമിക് ട്രെയിൻ സർവീസ് നടത്തുന്ന രീതി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ട്രെയിനിനു സമീപത്തും ട്രാക്കിലും നിരവധിയാളുകൾ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. യുവാക്കളും കുട്ടികളും ഉൾപ്പെടെയുള്ളവരായിരുന്നു ഈ ട്രെയിനിൽ ഉണ്ടായിരുന്നത്.

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് പശ്ചിമബംഗാളിലേക്ക് സർവീസ് നടത്തുന്ന ശ്രമിക് ട്രെയിനാണ് ഇതെന്നായിരുന്നു വീഡിയോയ്ക്കൊപ്പം പ്രചരിച്ച ക്യാപ്ഷൻ. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൊവിഡ് ബാധിതരുള്ള നഗരമാണ് മുംബൈ. ഇവിടെ നിന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുപോകുന്നെന്നായിരുന്നു സോഷ്യൽ മീഡിയ പ്രചരിപ്പിച്ചത്.

സത്യാവസ്ഥ

ലോക്ക് ഡൗൺ കാലത്തെ ശ്രമിക് ട്രെയിനെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണ്. 2018ൽ ബംഗ്ലാദേശിൽ നടന്ന ട്രെയിൻ യാത്രയുടെ ദൃശ്യങ്ങളാണ് ശ്രമിക് ട്രെയിനെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുകയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഷെയർ ചെയ്തിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്