വാദം ഇങ്ങനെ,
കനത്ത മഴയെ തുടര്‍ന്ന് ബീഹാറിലെ ദര്ബന്ങ്ക ജില്ലയിലെ കമലാ നദിയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ വലിയ പ്രളയമുണ്ടായിരിക്കുന്നത്. പ്രദേശവാസികള്‍ എല്ലാവരും ഇവിടെ നിന്നും മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാനം കനത്ത കൊവിഡ് പ്രതിസന്ധിയിലൂടെയാണ് പോകുന്നത്. ഈ സാഹചര്യത്തിലാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
നിറയെ കിടക്കകള്‍ ഉള്ള ഒരു ആശുപത്രി വാര്‍ഡിന്റെ നിലം നിറയെ വെള്ളം കയറിയ നിലയിലുള്ള ചിത്രമാണിത്. ഇത് ബീഹാറിലെ ആശുപത്രിയുടെ അവസ്ഥ എന്ന പേരിലാണ് പ്രചരിക്കുന്നത്. ബീഹാർ രോഗികളെ പരിചരിക്കുന്ന രീതികള്‍ അടക്കം ഇതോടെ വലിയ തോതിൽ ചര്‍ച്ചയായി മാറികഴിഞ്ഞിരിക്കുകയാണ്. സനോജ് കുമാര്‍, കൃഷ്ണ, എന്നിങ്ങനെ പേരുകള്‍ ഉള്ള നിരവധി ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നുമാണ് ഈ പ്രചരണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പിന്നീട്, മറ്റുള്ളവരും ഇത് ഏറ്റുപപിടിക്കുകയായിരുന്നു.
സത്യം ഇങ്ങനെയോ,
ബീഹാറിലെ ചിത്രം എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ ചിത്രമാണ്. യഥാര്‍ത്ഥത്തിൽ ഈ ചിത്രം ഹൈദരാബാദിൽ നിന്നുമുള്ളതാണ് എന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ മാര്‍ഗം,
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ നടത്തിയ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് നടത്തിയ തിരച്ചിലിൽ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയിൽ പെട്ടു. ഇതിൽ എല്ലാം ബീഹാറിലേത് എന്നതിന് പകരം ഹൈദരാബാദിലെ ആശുപത്രി എന്ന തരത്തിലാണ് കൊടുത്തിരിക്കുന്നത്.
പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാർത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ജൂലൈ 15നാണ് ഇത് വന്നരിക്കുന്നത് എന്ന് കണ്ടെത്താൻ സാധിച്ചു.
ഹൈദരാബാദിൽ ഉണ്ടായ കനത്ത മഴയിൽ വലിയ വെള്ളപ്പൊക്കത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. ഇതിൽ 110 വര്‍ഷം പഴക്കമുള്ള ഒസ്മാനിയ ജനറൽ ആശുപത്രിയിൽ വെള്ളം കയറുകയായിരുന്നു. അടുത്തിടെ ഈ ആശുപത്രി കൊവിഡ് ആയി മാറ്റുകയും ചെയ്തു. പരിശോധന ഫലങ്ങള്‍ കാത്തിരിക്കുന്നവര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്കുമാണ് ഇവിടെ ചികിത്സ ഒരുക്കുന്നത്. എന്നാൽ, ഇവിടെയാണ് വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.
ഡെക്കാൻ ക്രോണിക്കിൾ നൽകിയ വാർത്ത
തെലങ്കാന സർക്കാരിനെ വിമർശിച്ച് വന്നിരിക്കുന്ന ട്വീറ്റ്
കൂടുതൽ ചിത്രങ്ങൾ
ഹൈദരാബാദിലെ അവസ്ഥ
വിധി,
ബീഹാറിലെ ആശുപത്രിയിലെ ചിത്രം എന്ന തരത്തിൽ പ്രചരിക്കുന്നത് ഹൈദരാബാദിലെ ചിത്രമാണ് എന്നുള്ളത് കണ്ടെത്തി. പ്രചരിക്കുന്നത് പൂര്‍ണമായും തെറ്റായ വാര്‍ത്തയാണ്. എന്നാൽ ബീഹാറിലും വലിയ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.