ആപ്പ്ജില്ല

Fact Check: നവരാത്രിക്ക് അഖിലേഷ് യാദവ് ഷൂ ധരിച്ച് ഭക്ഷണം വിതരണം ചെയ്തോ? സത്യം എന്ത്?

ട്വിറ്ററിലൂടെയാണ് പ്രചരണം നടക്കുന്നത്. ചിത്രത്തിൽ യാദവ് ഒരു കറുത്ത ഷൂ ധരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഉള്ളത്. ഹിന്ദിയിൽ എഴുതിയ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Samayam Malayalam 21 Oct 2021, 5:08 pm

ഹൈലൈറ്റ്:

  • ട്വിറ്ററിലൂടെയാണ് പ്രചരണം നടക്കുന്നത്
  • യാദവ് ഒരു ഷൂ ധരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഉള്ളത്
  • ഹിന്ദിയിൽ എഴുതിയ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam akhilesh yadav
അഖിലേഷ് യാദവിന്റെ ചിത്രം
ഉത്തര്‍പ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ആരോപണവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഹിന്ദു ആചാരങ്ങളേ ആക്ഷേപിച്ചുവെന്നും ചെരുപ്പ് ധരിച്ച് നവരാത്രിക്ക് ഭക്ഷണം വിളമ്പിയെന്നുമാണ് പ്രധാനമായി ഉയര്‍ന്ന ആരോപണം.
Also Read : കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങിനിടെ ടെലിവിഷൻ ചാനലിൽ ലൈംഗിക ദൃശ്യങ്ങൾ

ട്വിറ്ററിലൂടെയാണ് പ്രചരണം നടക്കുന്നത്. ചിത്രത്തിൽ യാദവ് ഒരു കറുത്ത ഷൂ ധരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നതാണ് ഉള്ളത്. ഹിന്ദിയിൽ എഴുതിയ ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യാഥാര്‍ത്ഥ്യം,

അതേസമയം, 2016 ജൂലൈ 15ന് പുറത്തുവന്ന് ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അധികാരത്തിൽ ഇരുന്ന സമയത്ത് ഹൗസല പോഷൻ സ്കീം എന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതാണ് പ്രചരിക്കുന്നത്. പോഷകാഹാരപദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി അന്ന് കൊണ്ടുവന്നത്. ശ്രാവഷ്ടി ജില്ലയിലാണ് ചിത്രമാണിത്. ചിത്രത്തിന് നവരാത്രിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.

എന്നിരുന്നാലും, അദ്ദേഹം ചെരുപ്പ് ധരിച്ച് തന്നെയാണ് ഭക്ഷണം വിതരണം ചെയ്തത്. യാദവിന്റെ പാദരക്ഷകൾ തറയിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണത്തോട് വളരെ അടുത്താണ്. അതിനും അദ്ദേഹം അന്ന് വിമര്‍ശനം കേട്ടിരുന്നു.

കണ്ടെത്തിയ മാര്‍ഗം,


പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെയാണ് യാഥാര്‍ത്ഥ്യം കണ്ടെത്തിയത്. പരിശോധനയിൽ പല വാര്‍‍ത്തകളിലും ഇതേ ചിത്രം കണ്ടെത്തിയിരുന്നു.

പല വെബ്സൈറ്റിൽ ഇ ദൃഷ്ടി എന്ന സൈറ്റിലാണ് ചിത്രം വന്നിരുന്നത്. 2016 ജൂലൈ 20 ന് ഹൗസല പോഷൻ സ്കീം പദ്ധതിയുടെ കാര്യവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ഗര്‍ഭിണിയായ സ്ത്രീയ്ക്കും പോഷകാഹാരക്കുറവ് ഉള്ള കുട്ടികള്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നതാണ്. വിദഗ്ദ്ധമായ പരിശോധനയിൽ ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത ചെയ്തിട്ടുണ്ട്.

2016 ജൂലൈ 15ന് യാദവ് തന്നെ തന്റെ ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

Also Read : 100 കോടി വാക്സിനേഷനുമായി ഇന്ത്യ; രാജ്യത്ത് രോഗമുക്തി നിരക്ക് 98.15%

ട്വീറ്റിനോടൊപ്പം, 'ഗർഭിണികൾക്കും പോഷകാഹാരക്കുറവുള്ള കുട്ടികൾക്കും ചൂടുള്ള ഭക്ഷണം നൽകുന്ന ഹൗസാല പോഷകാഹാര പദ്ധതി ആരംഭിച്ചു' എന്നും കുറിച്ചിരുന്നു.

എന്നിരുന്നാലും, ഭക്ഷണം വിളമ്പുന്നതിനിടയിൽ പാദരക്ഷകൾ നീക്കം ചെയ്യാതിരുന്നതിനും തറയിലെ ഭക്ഷണത്തോട് വളരെ അടുത്ത് നിൽക്കുന്നതിനും യാദവ് അക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നു. അതും ഹിന്ദി ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്