Fact Check: ഡല്‍ഹിയിലെ ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്നു։ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്
കെജ്രിവാളിന് കുറച്ച് നാണം ആകാം. ഇത് എല്ലാ അതിരുകളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യുവാന്‍ സാധിക്കില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് കൈമാറുക. എന്നാണ് പ്രചരിക്കുന്ന വാദം
Samayam Malayalam 31 May 2020, 3:39 pm
കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ സമയം മലയാളവും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഏറെ ആശങ്കയുണ്ടാക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. രാജേന്ദ്ര ശര്‍മ്മയെന്നയാള്‍ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Also Read : വാരണാസിയില്‍ പോലീസ് കുട്ടികളെ പള്ളികളിലും സ്കൂളുകളിലും കയറി തല്ലിക്കൊല്ലുന്നു; വാർത്തയുടെ സത്യം ഇങ്ങനെ
വാദം,
രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളേയും കിടത്തിയിരിക്കുന്നതിന് ദൃശ്യമാണ് രാജേന്ദ്ര ശര്‍മ്മ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു മൊബൈലില്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണ് അത് എന്ന് വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകും. കെജ്രിവാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഈ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.
കെജ്രിവാളിന് കുറച്ച് നാണം ആകാം. ഇത് എല്ലാ അതിരുകളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യുവാന്‍ സാധിക്കില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് കൈമാറുക.
സത്യം ഇങ്ങനെ,
പ്രചരിക്കുന്ന വീഡിയോ ഡല്‍ഹിയില്‍ നിന്നുള്ളതാണെന്ന വാര്‍ത്ത വ്യാജമാണ്. ഇത് മുംബൈയിലെ കിങ്ങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു.
കണ്ടെത്തിയ മാര്‍ഗ്ഗം,
വീഡിയോ ശ്രദ്ധിച്ച് പരിശോധിച്ചതിന്റെ ഫലമായാണ് ഇത് ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യങ്ങളല്ലെന്ന് സമയം മലയാളം ഫാക്ട് ചെക്ക് സംഘം കണ്ടെത്തിയത്. ദൃശ്യത്തിന്റെ അവസാനം ഒരു സ്ത്രീ ഇങ്ങനെ പറയുന്നു, ഇത് പകര്‍ത്തിയതിന് ശേഷം ഫെയ്സ്ബുക്കില്‍ ഇടു. അതില്‍ കെഇഎം ആശുപത്രിയെ ടാഗ് ചെയ്യു എന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമാനമായ കീവേഡുകള്‍ വച്ച് നടത്തിയ പരിശോധനയില്‍ ടൈംസ് നൗവിന്റെ ഒരു വാര്‍ത്തയും ശ്രദ്ധയില്‍പെട്ടു.
മെയ് 27നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികള്‍ ഭയജനിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് രോഗഭീതിയുടെ ഏറ്റവും തീവ്രമായ മുഖം കാണിച്ചുതന്ന ഒരു വീഡിയോയായിരുന്നു മുംബൈയില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടത്തിയിരിക്കുന്നത്. എന്നാല്‍, ഇതേ വീഡിയോ തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയും ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്.
ഈ വീഡിയോ ഡൽഹിയില്‍ നിന്നുള്ളതല്ല. ഇത് മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നിന്നുമുള്ളതാണ്. ഈ ദൃശ്യം ബിജെപി നേതാവ് റാം കദമാണ് മെയ് 27ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദയവ് ചെയ്ത് ഈ സങ്കീര്‍ണഘട്ടത്തില്‍ ആളുകളെ തെറ്റിധരിപ്പിക്കരുത് എന്നും എഎപി ട്വീറ്റ് ചെയ്യുന്നു.
Also Read : ഒറ്റയക്ക ഇരട്ടയക്ക രീതിയില്‍ സ്കൂളുകള്‍ തുറക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം; എന്നാല്‍ സത്യമെന്ത്
വിധി
ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമെന്ന തരത്തില്‍ പ്രചരിക്കുന്നത് മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സമയം ഫാക്ട് ചെക്ക് സംഘം കണ്ടെത്തി.
Also Read : വാരണാസിയില്‍ പോലീസ് കുട്ടികളെ പള്ളികളിലും സ്കൂളുകളിലും കയറി തല്ലിക്കൊല്ലുന്നു; വാർത്തയുടെ സത്യം ഇങ്ങനെ
വാദം,
രോഗികള്‍ക്കിടയില്‍ മൃതദേഹങ്ങളേയും കിടത്തിയിരിക്കുന്നതിന് ദൃശ്യമാണ് രാജേന്ദ്ര ശര്‍മ്മ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു മൊബൈലില്‍ പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണ് അത് എന്ന് വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തമാകും. കെജ്രിവാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഈ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിക്കുന്നു.
https://www.facebook.com/rajender.sharma.125323/videos/1331144410412773/?t=0
കെജ്രിവാളിന് കുറച്ച് നാണം ആകാം. ഇത് എല്ലാ അതിരുകളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യുവാന്‍ സാധിക്കില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് കൈമാറുക.
സത്യം ഇങ്ങനെ,
പ്രചരിക്കുന്ന വീഡിയോ ഡല്‍ഹിയില്‍ നിന്നുള്ളതാണെന്ന വാര്‍ത്ത വ്യാജമാണ്. ഇത് മുംബൈയിലെ കിങ്ങ് എഡ്വാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു.
കണ്ടെത്തിയ മാര്‍ഗ്ഗം,
വീഡിയോ ശ്രദ്ധിച്ച് പരിശോധിച്ചതിന്റെ ഫലമായാണ് ഇത് ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യങ്ങളല്ലെന്ന് സമയം മലയാളം ഫാക്ട് ചെക്ക് സംഘം കണ്ടെത്തിയത്. ദൃശ്യത്തിന്റെ അവസാനം ഒരു സ്ത്രീ ഇങ്ങനെ പറയുന്നു, ഇത് പകര്‍ത്തിയതിന് ശേഷം ഫെയ്സ്ബുക്കില്‍ ഇടു. അതില്‍ കെഇഎം ആശുപത്രിയെ ടാഗ് ചെയ്യു എന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമാനമായ കീവേഡുകള്‍ വച്ച് നടത്തിയ പരിശോധനയില്‍ ടൈംസ് നൗവിന്റെ ഒരു വാര്‍ത്തയും ശ്രദ്ധയില്‍പെട്ടു.
https://www.facebook.com/Timesnow/videos/246449776674618/
മെയ് 27നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികള്‍ ഭയജനിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് അവര്‍ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് രോഗഭീതിയുടെ ഏറ്റവും തീവ്രമായ മുഖം കാണിച്ചുതന്ന ഒരു വീഡിയോയായിരുന്നു മുംബൈയില്‍ രോഗികള്‍ക്കൊപ്പം മൃതദേഹങ്ങളും കിടത്തിയിരിക്കുന്നത്. എന്നാല്‍, ഇതേ വീഡിയോ തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയും ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്.
ഈ വീഡിയോ ഡൽഹിയില്‍ നിന്നുള്ളതല്ല. ഇത് മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നിന്നുമുള്ളതാണ്. ഈ ദൃശ്യം ബിജെപി നേതാവ് റാം കദമാണ് മെയ് 27ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദയവ് ചെയ്ത് ഈ സങ്കീര്‍ണഘട്ടത്തില്‍ ആളുകളെ തെറ്റിധരിപ്പിക്കരുത് എന്നും എഎപി ട്വീറ്റ് ചെയ്യുന്നു.
Also Read : ഒറ്റയക്ക ഇരട്ടയക്ക രീതിയില്‍ സ്കൂളുകള്‍ തുറക്കുവാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം; എന്നാല്‍ സത്യമെന്ത്
വിധി
ഡല്‍ഹിയിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമെന്ന തരത്തില്‍ പ്രചരിക്കുന്നത് മുംബൈയിലെ കെഇഎം ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് സമയം ഫാക്ട് ചെക്ക് സംഘം കണ്ടെത്തി.